AMAI Koyilandy

AMAI Koyilandy Ayurveda Medical Association of india

മഴക്കാലചര്യ ആയുർ എക്സ്പോ 2022സ്വാഗതസംഘം രൂപീകരിച്ചുചെങ്ങോട്ട്കാവ്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(AMAI), ചെങ്ങോട്...
11/07/2022

മഴക്കാലചര്യ ആയുർ എക്സ്പോ 2022
സ്വാഗതസംഘം രൂപീകരിച്ചു

ചെങ്ങോട്ട്കാവ്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(AMAI), ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ് ,നാഷണൽ ആയുഷ് മിഷൻ, കേരള ആയുർവേദ കോപ്പറേറ്റീവ് സൊസൈറ്റി ,കെ എം സി .ടി ആയൂവേദ മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നടത്തുന്ന മഴക്കാലചര്യ, ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ,എക്സിബിഷൻ, ഔഷധ സസ്യ പ്രദർശനം, ആരോഗ്യ ക്വിസ്, മീറ്റ് ദ ഡോക്ടർ ,യോഗ ഡാൻസ് തുടങ്ങിയ പരിപാടികൾ 24-07-2022 ഞായറാഴ്ച്ച ചെങ്ങോട്ട്ക്കാവ് ശ്രീരാമാനന്ദാശ്രമം സ്ക്കൂളിൽ വെച്ചു നടത്തുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീബ. എം. കെ ചെയർമാനായും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പർ
ഡോ. അഖിൽ എസ് കുമാറിനെ കൺവീനറായും തിരഞ്ഞെടുത്തു,
വൈസ് ചെയർമാൻ ശ്രീ.പി വേണു മാസ്റ്റർ (വൈസ് പ്രസിഡൻ്റ് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്), ബിന്ദു മുതിരകണ്ടത്തിൽ (ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ)
ജോ. കൺവീനർ ഡോ. അഞ്ജു ബിജേഷ് (സെക്രട്ടി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ, ഡോ.ശിവപ്രസാദ് വി ( മെഡിക്കൽ ഓഫീസർ ചേലിയ ആയുർവേദ ഡിസ്പെൻസറി )

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ സിദ്ധാന്തിനെ (ആയുർവേദ മെഡിക്കൽ അസോസിയേഷൻ മുൻ കൊയിലാണ്ടി പ്രസിഡന്റ്‌ ഡോ അഭിലാഷ് ബ...
17/08/2021

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ സിദ്ധാന്തിനെ (ആയുർവേദ മെഡിക്കൽ അസോസിയേഷൻ മുൻ കൊയിലാണ്ടി പ്രസിഡന്റ്‌ ഡോ അഭിലാഷ് ബി ജി യുടെയും കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക കീർത്തി അഭിലാഷിന്റെയും മകൻ) ആയുർവേദ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ഏരിയ ആദരിച്ചു. മൂന്നു വയസ്സും നാല് മാസവും പ്രായത്തിൽ ഒരു മിനുറ്റിൽ 71 കൊമേർഷ്യൽ ലോഗോ തിരിച്ചറിഞ്ഞാണ് കൊച്ചു മിടുക്കൻ റെക്കോർഡ് സ്ഥാപിച്ചത്. AMAI കൊയിലാണ്ടി ഏരിയ സെക്രട്ടറി ഡോ ഹെന്ന കുഞ്ഞബ്ദുള്ള, ഡോ ശശി കീഴാറ്റുപുറത്ത് എന്നിവർ വീട്ടിലെത്തിയാണ് സിദ്ധാന്തിനെ അനുമോദിച്ചത്.

ആയുർവേദാചാര്യൻപദ്മഭൂഷൻ ഡോ.പി.കെ വാര്യർ അന്തരിച്ചുആദരാഞ്ജലികൾ 🌹🌹🌹
10/07/2021

ആയുർവേദാചാര്യൻ
പദ്മഭൂഷൻ ഡോ.പി.കെ വാര്യർ അന്തരിച്ചു
ആദരാഞ്ജലികൾ 🌹🌹🌹

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലയുടെ ആയുരാരോഗ്യം ➖️പൊതുജനാരോഗ്യം എന്ന പരിപാടിയുടെ ഭാഗമായി  നടന്ന വ...
11/06/2021

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലയുടെ ആയുരാരോഗ്യം ➖️പൊതുജനാരോഗ്യം എന്ന പരിപാടിയുടെ ഭാഗമായി നടന്ന വെബിനാറുകൾ
കൊയിലാണ്ടി

11/06/2021

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അംഗങ്ങൾ വൃക്ഷതൈ നട്ടപ്പോൾ

അപരാജിതധൂപം - പുക ഉയർത്തുന്ന അഗ്നിആയുർവേദ മെഡിക്കൽ അസോസിയേഷൻ റിസർച്ച് ഫൗണ്ടേഷൻ(AMARF) പ്രസിഡൻറ് Dr.VG.ഉദയകുമാർ എഴുതുന്ന...
13/05/2021

അപരാജിതധൂപം -
പുക ഉയർത്തുന്ന അഗ്നി

ആയുർവേദ മെഡിക്കൽ അസോസിയേഷൻ റിസർച്ച് ഫൗണ്ടേഷൻ(AMARF) പ്രസിഡൻറ് Dr.VG.ഉദയകുമാർ എഴുതുന്നു.

എവിടെ പുകയുണ്ടോ അവിടെ തീയുണ്ട് എന്നതാണ് സാമാന്യ നിയമം.

ആലപ്പുഴ നഗരസഭാ പരിധിയിൽ ഉയർന്ന പുകയെ ആണോ അതിൽ ഒളിച്ചിരിക്കുന്ന അഗ്നിയെ ആണോ യഥാർത്ഥത്തിൽ ഇവർ ഭയക്കുന്നത്?

ചോദ്യം തികച്ചും പ്രസക്തമാണ്. പൊതുജനാരോഗ്യ രംഗത്ത് ആയുർവേദത്തിന് ലഭിക്കുന്ന പ്രാധാന്യവും അതിന് ലഭിക്കുന്ന സ്വീകാര്യതയും തന്നെയാണ് ഇവരെ ഭയപ്പെടുത്തുന്നത്.

നല്ല ഭക്ഷണവും വ്യായാമവും നല്ല ഉറക്കവും നല്ല മനസും സുരക്ഷിത പരിസ്ഥിതിയുമൊക്കെ
നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തും എന്ന് വന്നാൽ പിന്നെ ആരോഗ്യത്തിന്റെ മൊത്തക്കച്ചവടക്കാർ എന്തുചെയ്യും? കൊറോണക്കാലത്ത് കുറഞ്ഞ പൊതു മരണനിരക്ക് മറ്റ് പല ചോദ്യങ്ങളും ഉയർത്തുന്നുമുണ്ട്.

ഇവിടെ ഈ കൊറോണക്കാലത്ത് 200 രുപക്ക് ലഭിക്കുന്ന പി.പി.ഇ കിറ്റ് ഏതാനു ദിവസത്തിന് 40000 രുപ വരെ ഈടാക്കി ജനങ്ങളെ ശാസ്ത്രീയമായി പിഴിയുന്ന ആശുപത്രികളെക്കുറിച്ച് ഇവർക്ക് മിണ്ടാട്ടമില്ല. മുമ്പൊക്കെ വിവിധ ഔഷധക്കമ്പനികളുടെ വിലവ്യത്യാസം പോലും വലിയ ചൂഷണമായി ഉയർത്തിക്കാട്ടിയവരാണ് ഇതുപോലുള്ള തീവെട്ടിക്കൊള്ള കണ്ടില്ലെന്നു നടിക്കുന്നത്.

കൊറോണക്കെതിരെ ഫലപ്രദം എന്ന് തെളിവില്ലാത്ത പല അലോപ്പതി മരുന്നുകളും യഥേഷ്ടം ഉപയോഗിക്കുന്നതിലും ഇവർക്ക് യാതൊരു ഉൽഖണ്ഠയുമില്ല. ചിലതൊക്കെ ഉപയോഗിക്കരുത് എന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ളതുമാണ്.

യാതൊരു തെളിവുമില്ലാതെ ബൾബിനും പെയിൻ്റിനും വൈറസ് നശീകരണ ശേഷി സർട്ടിഫിക്കറ്റ് നൽകുന്ന മെഡിക്കൽ സംഘടനയെക്കുറിച്ചും ഇവർക്ക് പരാതിയില്ല.

അപരാജിതധൂപം കൊറോണക്കെതിരെ ഫലപ്രദമെന്ന് ഗവേഷണം നടത്തി കണ്ടെത്താതതിനാൽ അത് ഉപയോഗിക്കുന്നത് തടയണം എന്നാണ് ആവശ്യം. എന്നാൽ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് നടത്തിയ പഠനങ്ങൾ ശരിയല്ല എന്ന് സ്ഥാപിക്കാനാണ് ഇപ്പോൾ വ്യഗ്രത. ചൂണ്ണം വിറ്റ് ലാഭമുണ്ടാക്കാനാണത്രേ സർക്കാർ ആയുർവേദ ഡോക്ടർമാർ കളക്ടറുടെ നേതൃത്വത്തിൽ പഠനം നടത്തിയത് എന്ന് പറയാനുള്ള ഉളുപ്പില്ലായ്മ പോലും ഈ ശാസ്ത്ര സംരക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്.

അപരാജിതധൂപം ശ്വസിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് ശാസ്ത്രവാദികൾ പറയുന്നത്. എന്തായാലും മാലത്തിയോണിൽ ഡീസൽ കലക്കി പുകക്കുന്ന ശാസ്ത്രീയപുകയുമായി സുരക്ഷിതത്വത്തിൽ ഏറെ മുന്നിലാണ് ഈ ഔഷധ ധൂപം. ഒരു താരതമ്യ പഠനത്തിന് ഞങ്ങൾ തയാറാണെന്ന് അറിയിക്കട്ടെ. വേണമെങ്കിൽ ഒരു വെല്ലുവിളിയായി തന്നെ.

നാല് ചോദ്യങ്ങളാണ് ക്യാപ്സ്യൂൾ നഗരസഭയോട് ഉന്നയിച്ചത്.

1. ഒരു നാൾ ചൂർണം പുകച്ചാൽ എത്രകാലം അതിന്റെ ഫലം നീണ്ടു നിൽക്കും? ഒരു ദിവസമോ? ഒരു വർഷമോ? എന്തെങ്കിലും അറിവ് നഗരസഭയുടെ കയ്യിലുണ്ടോ?

ഉ: ആഴ്ചയിൽ രണ്ടു ദിവസം പുകച്ചാൽ പോലും അണുക്കളുടെ വ്യാപനം തടയാനുള്ള കഴിവ് അപരാജിത ധൂപത്തിനുണ്ട് എന്നത് തൃശൂർ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും പുകക്കുന്നത് ഉത്തമം. പാർശ്വഫലങ്ങൾ ഇല്ല.

2. ചൂർണത്തിന്റെ പുകയ്ക്ക് വൈറസിനെ നശിപ്പിക്കാനാകും എന്ന വാർത്ത എവിടുന്നു കിട്ടി? സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെയും പുതുതായി വളരുന്ന തലമുറയെയും കപട ശാസ്ത്രത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നത് ശരിയാണോ?

ഉ: കേരള സർക്കാർ സ്ഥാപനമായ ഔഷധി നിർമിച്ചു വരുന്നതും കഴിഞ്ഞ 15 വർഷമായി പകർച്ചവ്യാധി പ്രതിരോധത്തിൽ പ്രയോജനപ്പെടുത്തി വരുന്നതും സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ വഴി വിതരണം നടത്തുന്നതുമായ ഔഷധ ധൂപമാണിത്. ഇതിൽ ഉപയോഗിക്കുന്ന ഘടകങ്ങളുടെ വൈറസ് നശീകരണ ശേഷി പഠനങ്ങൾ ലഭ്യമാണ്. നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം അണുനാശക ഫലസിദ്ധി തെളിയിച്ച ഔഷധത്തെ കപടശാസ്ത്രം എന്ന് വിളിക്കുന്നതാണ് കാപട്യം.

3. ശാസ്ത്രം പറയുന്ന ഏതെങ്കിലും പദ്ധതി നടപ്പിലാക്കുന്നതല്ലേ ഇതിലും നന്ന്?

ഉ . ആയുർവേദ ശാസ്ത്രം പറയുന്ന ഒരു മാർഗ്ഗമാണിത്. ആധുനിക ശാസ്ത്രം നിർദ്ദേശിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കിയതിന് പുറമേ ആണ് സർക്കാർ നിർദ്ദേശപ്രകാരമുള്ള ഈ പരിപാടി കൂടി നടപ്പാക്കുന്നത്.

4.ലോകത്തെവിടെയെങ്കിലും ചൂർണം പുകച്ചു കോറോണയെ നിയന്ത്രിച്ചതിന്റെ ചരിത്രം നഗരസഭ കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ അറിവ് പങ്കുവെയ്ക്കാമോ?

ഉ . ചൈന അടക്കം പല രാജ്യങ്ങളിലും സമാനമായ രീതികൾ നടപ്പാക്കുന്നുണ്ട്. കൊറോണ ചികിത്സയിൽ തന്നെ ചൈന ഔഷധ ധൂപം ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ട്.

https://www.ncbi.nlm.nih.gov/pmc/articles/PMC7439087/

ഇനി അപരാജിതധൂപത്തിന്റെ ശാസ്ത്രീയതയിലേക്ക് വരാം. ശാസ്ത്രീയത എന്നൊക്കെപ്പറയാൻ മറ്റുള്ളവർക്ക് അധികാരമുണ്ടോ ആവോ?

ആയുർവേദം പനി ചികിത്സയിൽ രോഗം ശമിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തിവരുന്ന ഒരുയോഗമാണ്. അപരാജിത ധൂപ യോഗം. ഗുഗ്ഗുലു, നാന്മുകപ്പുല്ല്, വയന്പ്, അകിൽ, വേപ്പ്, എരിക്ക്, ദേവതാരം, ചെഞ്ചല്യം എന്നിവയാണ് ഈ യോഗത്തിലുള്ളത്. ഇതുപോപോലെ നിരവധി യോഗങ്ങൾ ആയുർവേദം നിർദ്ദേശിക്കുന്നുണ്ട്.

2007 ലെ ചിക്കുൻഗുനിയ കാലം മുതലാണ് അപരാജിത ധൂപം വ്യപകമായി ഉപയോഗിച്ചു തുടങ്ങിയത്. അതിനു ശേഷം നിരവധി പഠനങ്ങൾ ഈ ചൂർണത്തെപ്പറ്റി നടന്നിട്ടുണ്ട്. വായുവിൽ നിന്ന് air sampling വഴി വേർതിരിച്ചെടുത്ത എല്ലാ അണുക്കളേയും നശിപ്പിക്കുവാൻ ഈ ചൂർണ്ണത്തിന് ശക്തിയുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഈ കൊറോണക്കാലത്തിന്റെ തുടക്കത്തിൽ തൃശൂരിൽ അതിഥിതൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പഠനത്തിൽ വീണ്ടും ഈ ധൂപം രോഗകാരികളായ ബാക്ടീരിയകളേയും ഫംഗസുകളേയും നശിപ്പിക്കുന്നു എന്നും ആഴ്ചയിൽ രണ്ടുതവണ പ്രയോഗിച്ചാൽ തന്നെ ഇത് ഫലപ്രദമാണെന്നും കണ്ടെത്തുകയുണ്ടായി.

അതിനോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാന്നുണ്ടോ എന്നും പരിശോധിച്ചിരുന്നു. പ്രകടമായ യാതൊരു പാർശ്വഫലവും ജില്ലാ കളക്ടർ ശ്രീ. എസ്.ഷാനവാസിന്റെ കൂടി മേൽനോട്ടത്തിൽ നടന്ന ഈ പഠനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആപരാജിത ധൂപ യോഗത്തിന്റെ antiviral പഠനം നടത്തിയില്ല എന്നത് ശരിയാണ് എങ്കിലും ഈ യോഗത്തിലെ എല്ലാ ഘടകങ്ങളുടേയും antiviral property പ്രത്യേകം പ്രത്യേകം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

https://m.facebook.com/story.php?story_fbid=1423633881173923&id=751328801737771

ഈ ചൂർണ്ണം കൊണ്ടുള്ള പുകക്ക് ബാക്ടീരിയകളേയും ഫംഗസുകളേയും നശിപ്പിക്കുന്നതിനുള്ള ശേഷിമാത്രമേ തെളിയിക്കപ്പെട്ടിട്ടുള്ളൂ ഇതിന്റെ antiviral ശേഷി പഠിച്ചിട്ടില്ലാത്തതിനാൽ ഇത് ഉപയോഗിക്കുന്നത് ജനങ്ങളിൽ അയഥാർത്ഥ സുരക്ഷിതബോധം സൃഷ്ടിക്കുമെന്നായിരുന്നു ആദ്യ പ്രതികരണം. എന്നാൽ കോവിഡ് ചികിത്സയിൽ മറ്റ് അണുബാധ തടയുന്നതും വലിയ പ്രാധാന്യമുള്ളതാണെന്ന കാര്യം മിണ്ടുന്നേയില്ല. ഇപ്പാൾ പഠനങ്ങൾ ശരിയല്ല എന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

മുമ്പ് വേപ്പിന്റേയും മഞ്ഞളിന്റേയും പേറ്റന്റ് വിദേശികൾ കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് മുറവിളി കൂട്ടിയവരാണ് ഇപ്പോൾ അവ ഉപയോഗിച്ച് അത്യാവശ്യഘട്ടത്തിൽ പുകക്കുന്നതിനെതിരെ പോലും ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ഇതുകൊണ്ടൊക്കെ ഗുണമുള്ളതുകൊണ്ടാണ് ഇവയോക്കെ വിദേശികൾ സ്വന്തമാക്കിയത് എന്ന സാമാന്യ യുക്തിയെങ്കിലും നിലനിർത്തുന്നത് നന്നായിരിക്കും.

മാത്രമല്ല ചൈന അടക്കം അവരുടെ പരമ്പരാഗത വൈദ്യം കൂടി പ്രയോജനപ്പെടുത്തി കോ വിഡിനെ പ്രതിരോധിക്കുമ്പോൾ ഇവിടെ നമ്മുടെ തനത് വൈദ്യം വേണ്ട ഗവേഷണങ്ങൾ നടത്തി തയ്യാറാവണം എന്ന ഒരു ഭംഗിവാക്കു പോലും നാളിതുവരെ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

തുടക്കം മുതൽ ശാസ്ത്രീയത പറഞ്ഞ് പ്രതിരോധത്തിൽ നിന്നു വരെ മാറ്റി നിറുത്തുകയായിരുന്നു തന്ത്രം. ഒരു ഘട്ടത്തിൽ രോഗ പ്രതിരോധശേഷി നിലനിർത്തുന്നതിന് നല്ല ഭക്ഷണം ശീലിക്കണം എന്ന ആശയം ചില വിദഗ്ദ്ധർ പങ്കുവച്ചപ്പോൾ അതുവഴി ആയുർവേദത്തിന് പ്രാധാന്യം വന്നു പോയാലോ എന്ന് ശങ്കിച്ച് നല്ല ഭക്ഷണം കഴിച്ചാൽ രോഗ പ്രതിരോധശേഷി കൂടില്ല എന്ന പോസ്റ്റർ പ്രചരിപ്പിക്കാൻ പോലും ഇവർ തയ്യാറായി. ശാസ്ത്രീയമായി ആയിരം പേർ ചത്താലും ആശാസ്ത്രീയമായി ഒരാൾപോലും രക്ഷപെടരുത് എന്നതാണ് ഈ കൊറോണക്കാലത്തെ ശാസ്ത്രമൌലികവാദം പ്രകടിപ്പിക്കുന്ന സമീപനം.

ഇതിനു പിന്നിൽ നമ്മുടെ നാടിന്റെ ആരോഗ്യരക്ഷാസംവിധാനത്തിൽ അലോപ്പതിയെ ഏകഛത്രാപധിയായി വാഴിക്കുന്നതിനുള്ള വ്യഗ്രത തന്നെയാണ് നിഴലിക്കുന്നത്. ശാസ്ത്രത്തിന്റെ പേരുപറഞ്ഞ് ചില നോൺസെൻസ് പ്രസ്ഥാനങ്ങൾ ആരോഗ്യരംഗത്തും കൃഷി രംഗത്തും പ്രചരിപ്പിക്കുന്ന ആശയങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പങ്കുവെക്കപ്പെടുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല.

Dr.VG.ഉദയകുമാർ.

പ്രസിഡൻറ്

ആയുർവേദ മെഡിക്കൽ അസോസിയേഷൻ റിസർച്ച് ഫൗണ്ടേഷൻ(AMARF)

കോവിഡ് ആയുർ ഹെൽപ്‌ കോൾ സെന്റർ തുറന്നു.7034940000 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.
01/05/2021

കോവിഡ് ആയുർ ഹെൽപ്‌ കോൾ സെന്റർ തുറന്നു.
7034940000 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.

20/04/2021


*എ.എം.എ.ഐ. ക്ക് വിജയം!* *സർജറി  ഉത്തരവിന് സ്റ്റേ ഇല്ല - സുപ്രീം കോടതി* ആയുർവേദത്തിലെ ശല്യ, ശാലാക്യ ബിരുദാനന്തര ബിരുദ ധാര...
17/03/2021

*എ.എം.എ.ഐ. ക്ക് വിജയം!*

*സർജറി ഉത്തരവിന് സ്റ്റേ ഇല്ല - സുപ്രീം കോടതി*

ആയുർവേദത്തിലെ ശല്യ, ശാലാക്യ ബിരുദാനന്തര ബിരുദ ധാരികൾക്ക് 58 ഇനം ശസ്ത്രക്രിയക്ക് അനുമതി നല്കിയ സി.സി.ഐ.എം റഗുലേഷൻ സ്റ്റേ ചെയ്യണമെന്ന ഐ.എം.എ യുടെ ആവശ്യം സുപ്രീം കോടതി തള്ളി. എ.എം.എ.ഐ യുടെ തടസ്സ വാദം കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ്. ബന്ധപ്പെട്ടവർക്ക് നോട്ടീസയക്കാൻ കോടതി ഉത്തരവായി. പ്രധാന ഹർജിയിൽ തീരുമാനമാകും വരെ സി.സി.ഐ.എം റഗുലേഷൻ നിലനില്ക്കും. കേസിൽ എ.എം.എ.ഐ മുൻകൂട്ടി കവിയറ്റ് ഹർജിസമർപ്പിച്ചിരുന്നു. അതിനാലാണ് ഐ.എം.എ യുടെ പരാതി പരിഗണിച്ചപ്പോൾ തടസ്സവാദം ഉന്നയിക്കാൻ അവസരം ലഭിച്ചത്. ആയുർവേദത്തിന്റെ ചരിത്രവും ശല്യ- ശാലക്യങ്ങൾ അഷ്ടാംഗങ്ങളിൽ ഉൾപ്പെടുന്നതാണെന്നതും സർജറി അയുർവേദത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും എ.എം.എ.ഐ ക്ക് വേണ്ടി ഹാജരായ അഡ്വ വി.കെ. ബിജു കോടതിയേ ബോധ്യപ്പെടുത്തി.

പ്രസിഡന്റ്/ ജ. സെക്രട്ടറി
എ.എം.എ.ഐ

AMAI കൊയിലാണ്ടി ഏരിയ ഭാരവാഹികൾ...
09/03/2021

AMAI കൊയിലാണ്ടി ഏരിയ ഭാരവാഹികൾ...

Address

Koyilandi

Alerts

Be the first to know and let us send you an email when AMAI Koyilandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share