Melath Mana Ayur Vaidya Ashram

Melath Mana Ayur Vaidya Ashram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Melath Mana Ayur Vaidya Ashram, Hospital, melath mana, Kochi.

പഴഞ്ഞി പെരുന്നാളിന് പാതിരിയുടെ കടല കച്ചവടംപല കാഴ്ച്ചകളും കണ്ടിട്ടുണ്ട്.... ലക്ഷങ്ങള്‍ ചിലവഴിച്ച് പെരുന്നാള്‍ കൊണ്ട് വരുന...
02/10/2019

പഴഞ്ഞി പെരുന്നാളിന് പാതിരിയുടെ കടല കച്ചവടം
പല കാഴ്ച്ചകളും കണ്ടിട്ടുണ്ട്....
ലക്ഷങ്ങള്‍ ചിലവഴിച്ച് പെരുന്നാള്‍ കൊണ്ട് വരുന്ന കാഴ്ച്ചകള്‍ കണ്ടിട്ടുണ്ട്.

ഒരാനക്ക് ഒന്നോ രണ്ടോ ലക്ഷം കൊടുക്കാന്‍ നമ്മള്‍ പഴഞ്ഞിക്കാര്‍ക്ക് പ്രശ്നമില്ല..

ആട്ടവും കുന്നത്തും എത്ര വലിയ തുക പറഞ്ഞാലും നമ്മള്‍ ഏല്‍പ്പിക്കും
വല്‍സനും ശിവനും വേണ്ടി ബാന്‍ഡ് സെറ്റിന് രണ്ടോ മൂന്നോ ലക്ഷം കൊടുക്കും..

പെരുന്നാള്‍ ദിനത്തില്‍ നമ്മള്‍ ആഹ്ളാദിക്കാന്‍ കുടിക്കുന്ന 'വെളള' ത്തിന്‍റെ കണക്ക് നമുക്ക് അറിയാലോ...

എന്നാല്‍ നമ്മളിലെ ഒരാള്‍ക്ക് കിഡ്നി രോഗം വന്നപ്പോള്‍ അയാള്‍ക്ക് ഡയാലിസിസിന് വേണ്ട ഒന്നോ രണ്ടോ ലക്ഷം സഹായം സ്വരൂപിക്കാന്‍ ഇതാ ചിറമ്മലച്ചന്‍ പഴഞ്ഞിയില്‍ എത്തിയിരിക്കുന്നു. കടല വില്‍പ്പനക്കാരനായി.......
ഇത് പെരുന്നാളിലെ അപൂര്‍വ്വ കാഴ്ച്ചയും കനിവുള്ള കാഴ്ച്ചയുമാണ്..

പഴഞ്ഞിക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ മാത്രമല്ല അറിയുക എന്നത് നാടറിയണ്ടേ..

എവിടെ പഴഞ്ഞിയുടെ സുമനസ്സുകള്‍.?..കടന്ന് വരിക... ആ ചിറമ്മലച്ചന്‍റെ കടല വണ്ടിക്ക് മുന്നിലെ ബക്കറ്റ് നിറഞ്ഞ് കവിയട്ടേ...

പെരുന്നാള്‍ , പൂര , നേര്‍ച്ച സംഘക്കാരെ കടന്ന് വരിക... ആഘോഷത്തിന് ഇത്തിരി മാറ്റ് കുറഞ്ഞാലും ആ കടലവണ്ടിക്ക് മുന്നിലെ ബക്കറ്റ് നിറഞ്ഞ് കവിയണം...

കമോണ്‍ പഴഞ്ഞി....
ചിറമ്മലച്ചന്‍ # കപ്പലണ്ടി # പഴഞ്ഞി പള്ളി

ഇനി ഒരിക്കലും മത്സ്യത്തൊഴിലാളികളില്‍ നിന്നും കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിക്കില്ല ;ഡോ.നെല്‍സണ്‍ പറയുന്നുതൃശ്ശൂര്‍: കേരളത്...
11/08/2019

ഇനി ഒരിക്കലും മത്സ്യത്തൊഴിലാളികളില്‍ നിന്നും കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിക്കില്ല ;ഡോ.നെല്‍സണ്‍ പറയുന്നു

തൃശ്ശൂര്‍: കേരളത്തിനെ പ്രളയക്കെടുതിയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ പ്രതിഫലേച്ഛ കൂടാതെ ജീവന്‍പണയപ്പെടുത്തി ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴാലാളികള്‍ക്ക് ആദരം. കേരളജനതയൊന്നാകെ ഈ തീരദേശ ജനങ്ങളോട് എക്കാലവും കടപ്പെട്ടവരായാരിക്കും. കേരളത്തിന്റെ സൈന്യമെന്നാണ് മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
ഇതിനിടെ മത്സ്യത്തൊഴിലാളികള്‍ക്ക് വ്യത്യസ്തമായ ആദരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടര്‍.

ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടറും ഇന്‍ഫോക്ലിനിക് എഴുത്തുകാരനുമായ ഡോ. നെല്‍സണ്‍ ജോസഫ് പറയുന്നത് അദ്ദേഹം ഇനി ഒരിക്കലും മത്സ്യത്തൊഴിലാളികളില്‍ നിന്നും കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിക്കില്ലെന്നാണ്. ചെയ്ത സത്പ്രവര്‍ത്തിക്ക് ലഭിച്ച പാരിതോഷികം പോലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ഇവര്‍ക്ക് സേവനമല്ലാതെ മറ്റൊന്നും തിരിച്ചുനല്‍കാനില്ലെന്ന് ഡോക്ടര്‍ പറയുന്നു.

ഞാന്‍ എന്നെങ്കിലും എവിടെയെങ്കിലും പ്രാക്ടീസ് ചെയ്യുമോ എന്നെനിക്കറിയില്ല. അഥവാ ചെയ്തുകഴിഞ്ഞാല്‍ത്തന്നെ അവരിലാരെയെങ്കിലും കണ്ടുമുട്ടുമോയെന്നുമറിയില്ല. എന്നുവച്ചാല്‍ ഇത് നടക്കുവാനുള്ള സാഹചര്യം വളരെ വളരെ കുറവാണെന്നറിഞ്ഞുകൊണ്ടാണു പറയുന്നത്.

അങ്ങനെ എന്നെങ്കിലും സ്വകാര്യ പ്രാക്ടീസ് ചെയ്താല്‍ മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് ഇനി മുന്നോട്ട് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങില്ല. തങ്ങള്‍ക്ക് കിട്ടിയ പാരിതോഷികം പോലും ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നവര്‍ക്ക് സേവനമല്ലാതെ വേറൊന്നും കൊടുക്കാനില്ല. . .

നന്നായിട്ട് ആലോചിച്ചിട്ടുതന്നെയാണ്. ആവേശക്കമ്മിറ്റിയല്ല.
എന്ന് കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു

കത്രീന അമ്മാമ്മയ്ക്ക്  91 വയസ്എല്ല് പൊടിഞ്ഞു പണിയെടുക്കാൻ ഇന്നും ഒരു മടിയില്ല. ഇൗ പ്രായത്തിലും സിമന്റു ചാക്ക് ഒറ്റയ്ക്ക്...
17/07/2019

കത്രീന അമ്മാമ്മയ്ക്ക് 91 വയസ്

എല്ല് പൊടിഞ്ഞു പണിയെടുക്കാൻ ഇന്നും ഒരു മടിയില്ല. ഇൗ പ്രായത്തിലും സിമന്റു ചാക്ക് ഒറ്റയ്ക്ക് ചുമന്ന് ടെറസിലെത്തിക്കും. പണിയെടുക്കാതിരിക്കാനാണ് മടി. തൊഴിൽ ചെയ്യുന്നിടത്ത് ഒരു നിമിഷം പോലും വെറുതെയിരിക്കാൻ കത്രീനാമ്മക്ക്‌ ഇഷ്ട്ടമല്ല. പൂങ്കുന്നത്ത് സീതാറാം മില്ലിനടുത്താണ് താമസം.പുലർച്ചെ മൂന്നിന് ഉണരും. മുൻകാലങ്ങളിൽ കെട്ടിടങ്ങളുടെ പണികൾ കരാരെടുത്ത് നടത്തിയിരുന്നു. തൃശൂരിലെ ഒട്ടുമിക്ക കെട്ടിടങ്ങൾക്ക് വേണ്ടി കത്രീനമ്മ വിയർപ്പൊഴുക്കി.
മഴയായാലും മഞ്ഞായാലും നാലു മണിയ്ക്ക് വടക്കുംനാഥന്റെ മുന്നിൽ ഹാജർ.
സുധാകരേട്ടന്റെ കടയിൽ നിന്നു നാലഞ്ചു ബ്രൂ കോഫി കുടിക്കും. ചേനയും ചേമ്പും പയറുമൊക്കെയാണ് ഇഷ്ട്ടം. കർക്കടകം ഒന്നായ ഇന്ന് കത്രീനാമ്മാമ്മയാണ് സ്റ്റാർ 🌟

തൃശൂർ ജില്ലയിലെ തലപിള്ളി താലൂക്കില്‍ എരുമപ്പെട്ടി പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ധന്വന്തരി മൂര്‍ത്തിയാണ് മു...
12/07/2019

തൃശൂർ ജില്ലയിലെ തലപിള്ളി താലൂക്കില്‍ എരുമപ്പെട്ടി പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ധന്വന്തരി മൂര്‍ത്തിയാണ് മുഖ്യ പ്രതിഷ്ഠ .പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.കൂടാതെ ചെറുവത്തൂര്‍ വിഷ്ണു,അയ്യപ്പന്‍,ഗണപതി,ശിവന്‍ എന്നീ ഉപദേവതകളും ഉണ്ട് .
ആയര്‍വേദ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്‌നാതാവാണ് ധന്വന്തരി. മഹാവിഷ്ണുവിന്റെ അംശം. ദുര്‍വാസാവിന്റെ ശാപത്താല്‍ ദേവന്മാര്‍ക്ക് ജരാനരകൾ വരാനിടയായി. പരിഹാരമാര്‍ഗം അലോചിച്ചു. അസുരന്മാരോടുള്ള പൂര്‍വ വിരോധങ്ങള്‍ മറന്ന് അവരേയും കൂട്ടുപിടിച്ച് പാലാഴി മഥനം ചെയ്തു.പാലാഴിമഥനവേളയില്‍ പല ദിവ്യ വസ്തുക്കളും പൊന്തി വന്നു. അതോടൊപ്പം സര്‍വമംഗളകാരിയായ മഹാലക്ഷ്മിയും സ്വര്‍ഗ ഭിഷഗ്വരനായ ധന്വന്തരിയും പ്രത്യക്ഷപ്പെട്ടു. കയ്യില്‍ അമൃതകുംഭം വഹിച്ചാണ് ധന്വന്തരി പ്രത്യക്ഷമായത്. അതുകൊണ്ട് അമൃതന്‍, സുധാപാണി എന്നൊക്കെയുള്ള പേര് ധന്വന്തരിക്ക് കിട്ടി.
ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹം തേടി ആയുര്‍വേദ ചികിത്സകര്‍ ഇവിടെ ഭജനം ഇരിയ്ക്കാറുണ്ട്.ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹം നേടി ചികിത്സ നടത്തിയാല്‍ ഏതു രോഗവും സുഖം പ്രാപിയ്ക്കും എന്നാണ് വിശ്വാസം .വൈദ്യരത്‌നം പി.എസ്.വാര്യര്‍.അഷ്ടവൈദ്യന്‍ പി.വി. രാമവാര്യര്‍,കുട്ടഞ്ചേരി മൂസ് തുടങ്ങിയ ആയൂര്‍വേദ ഭിഷഗ്വരന്മാര്‍ നെല്ലുവായ് മൂര്‍ത്തിയുടെ അനുഗ്രഹം നേടിയവരാണ്.ആധുനിക കാലത്തും ആയുര്‍വേദചികിത്സകര്‍ തങ്ങളുടെ കര്‍മ്മപഥത്തിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഇവിടെ ഭജനമിരുന്നു അഷ്ടാംഗഹൃദയം പാരായണംചെയ്യുന്നത്പതിവാണ്.ഇങ്ങനെചെയ്യുന്നതിലൂടെ അറിവും കര്‍മ്മശേഷിയും വര്‍ദ്ധിയ്ക്കുമെന്നാണ് അനുഭവം.പ്രമുഖ ജ്യോതിഷനും കവിയുമായ വിദ്വാന്‍ മച്ചാട്ട് ഇളയത് ഇവിടെ ഭജനമിരിയ്ക്കുകയും ധന്വന്തരി മൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പ്രസിദ്ധമായ സ്‌തോത്ര പഞ്ചാക്ഷിക എന്ന കാവ്യംരചിക്കുകയും ചെയ്തു.അതിലൂടെ അദ്ദേഹത്തെ ബാധിച്ചസങ്കീര്‍ണ്ണമായ ത്വക് രോഗത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടുകയുംചെയ്തു.സ്‌തോത്ര പഞ്ചാക്ഷികം രചിച്ചു ദേവന് സമര്‍പ്പിച്ചത് മലയാള മാസം കുംഭം 1നു ആയിരുന്നു .ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും മലയാളമാസം കുംഭം 1 പഞ്ചാക്ഷികദിനമായിആചരിയ്ക്കുന്നു.അഷ്ടോത്തര നാമജപവും സ്‌തോത്രപഞ്ചാക്ഷിക പാരായണവും സ്ത്രീ പുരുഷ പ്രായഭേദമന്യേ വിജ്ഞാന വര്‍ദ്ധനവിനും രോഗമുക്തിയ്ക്കുമായി ആചരിച്ചുവരുന്നു.2006 നവംബര്‍ 1 മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലായി ധന്വന്തരി ആയുര്‍വേദ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.വാതരോഗങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും ത്വക് രോഗ ചികിത്സയ്ക്കും പ്രസിദ്ധമാണ് ഇവിടം ഇന്ന്.
മുക്കുടി നിവേദ്യമാണ് ഇവിടുത്തെ പ്രധാനവഴിപാട് .എത്ര പഴകിയ ഉദരരോഗവും മുക്കുടിവഴിപാട് നടത്തി പ്രാര്‍ത്ഥന നടത്തിയാല്‍ മുക്തിനേടുമെന്നാണ് വിശ്വാസവും അനുഭവവും.എല്ലാവര്‍ഷവും ധനുമാസത്തിലെ വെളുത്തപക്ഷത്തില്‍ കൊണ്ടാടുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശിയാണ് ഇവിടുത്തെ പ്രധാന ഉത്സവം.

https://www.facebook.com/1002773096415518/videos/2496353503724129/

ചെറുനാരങ്ങായിലെ ഗുണങ്ങൾ. വയറിളക്കം മാറ്റുന്നതിന് വേണ്ടിയാണ് മിക്കവരും ഔഷധമായി ചെറുനാരങ്ങയെ ആശ്രയിക്കുന്നത്.എന്നാൽ ഇവൻറെ ...
14/06/2019

ചെറുനാരങ്ങായിലെ ഗുണങ്ങൾ.

വയറിളക്കം മാറ്റുന്നതിന് വേണ്ടിയാണ് മിക്കവരും ഔഷധമായി ചെറുനാരങ്ങയെ ആശ്രയിക്കുന്നത്.എന്നാൽ ഇവൻറെ ഗുണങ്ങൾ അതിലൊന്നും ഒതുങ്ങില്ല കേട്ടോ. അവ എന്തൊക്കെയാണെന്ന് ഒന്നു കണ്ണോടിച്ച് നോക്കാം.

ചെറുനാരങ്ങ നീരിൽ സമം ഇഞ്ചിനീരും നാലോ അഞ്ചോ ഏലക്ക പൊടിച്ചതും ഒരു ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് കഴിക്കുന്നതിലൂടെ ദഹനക്കേടിനു ശമനം കണ്ടെത്താം.

നല്ല വെളുവെളുപ്പുള്ള പല്ലുകൾക്കാണെങ്കിൽ ഉമിക്കരി,ഉപ്പ് എന്നിവ ചെറുനാരങ്ങാ നീരിൽ ചേർത്ത് പല്ലുതേച്ചാൽ മതി.

ചുണ്ടിൻറെ കറുപ്പു നിറം വല്ലാതെ അലട്ടുന്നവരാണെങ്കിൽ ചെറുനാരങ്ങാ നീര് ചുണ്ടിൽ പുരട്ടി കറുപ്പ് നിറം മാറ്റം.

ഇനി ചോറിനു വെളുപ്പ് തോന്നുന്നില്ലെങ്കിൽ അരിവേവിക്കുമ്പോൾ വെള്ളത്തിൽ അൽപ്പം ചെറുനാരങ്ങാ നീര് ചേർത്താൽ അതും പരിഹരിക്കാം.

നിത്യജീവിതത്തില്‍ നമ്മള്‍ എല്ലാവരും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. പക്ഷെ മിക്കവര്‍ക്കും ചെറുനാരങ്ങയുടെ ഗുണങ്ങള്‍ അജ്ഞാതമാണ്. ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളില്‍ മാത്രം അല്ല വൃത്തിയിലും നാരങ്ങയെ വെല്ലാന്‍ ആരുമില്ല. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാന്‍ കഴിവുള്ളതാണ് ..

അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍, സിട്രിക്ക് അമ്ലം, വിറ്റാമിന്‍ ബി, പൊട്ടാഷ് എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

സിട്രിക്ക് അമ്ലം അടങ്ങിയത് കൊണ്ട് നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം വായ്നാറ്റം പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ചെറുനാരങ്ങാനീര് ഫലപ്രദമാണ്.

വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചെറുനാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ ഇതാ…

തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്‌ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും. നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്‌സിന് നല്ലതാണ്. ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി.

അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.

ചെറുനാരങ്ങ നീരില്‍ ഉമിക്കരിയും കുരുമുളക് പൊടിയും ചേര്‍ത്തും പഞ്ചസാര ചേര്‍ത്തും പല്ല് തേക്കുന്നത് നല്ലതാണ്. ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വണ്ണം കുറക്കാന്‍ ഉള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ചര്‍മ, കേശ സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ചെറുനാരങ്ങ രണ്ടായി മുറിച്ചു ഒരു ഭാഗം കൊണ്ടു മുഖത്തു ഉരസുക. ആഴ്ചയില്‍ മൂന്നോ നാലോ വട്ടം ഇങ്ങനെ ചെയ്താല്‍ വൈകാതെ തന്നെ മുഖത്തെ കറുത്ത പാടുകള്‍ അപ്രത്യക്ഷമാവും.

നാരാങ്ങാ നീരിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?. ചെറുനാരങ്ങാനീരില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിന് ഉത്തമമാണ്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ രക്തചംക്രമണം കൂട്ടുന്നതിനും ചര്‍മ്മത്തിന് ആരോഗ്യവും നല്‍കുന്നു. നല്ലപോലെ തണുത്ത വെള്ളത്തില്‍ നാരങ്ങാനീരും ചേര്‍ത്ത് മുഖം കഴുകിയാലും തിളക്കം വര്‍ധിക്കും.

നാരങ്ങാ നീര് പിഴിഞ്ഞ് ഇതില്‍ അല്‍പം തേനും ചേര്‍ത്ത് കഴിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാന്‍ സാധിക്കും. തക്കാളി നീരും നാരങ്ങാനീര് ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടി കുറച്ചുനേരം കഴിഞ്ഞ് കഴുകിക്കളയുക. പാടുകള്‍ അകറ്റാന്‍ ഇതിലൂടെ സാധിക്കും. നാരങ്ങാനീര്, വെള്ളരിക്കാനീര്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്തുപുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. തിളക്കമുള്ള ചര്‍മം ഇതിലൂടെ സ്വന്തമാക്കാം.

മുഖക്കുരു അകറ്റാന്‍ രണ്ടു ചെറു നാരകത്തിന്റെ തളിരിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂട്ടിയരച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂട് വെള്ളത്തില്‍ കഴുകുക.

കുറച്ച് ചെറുപയര്‍ നന്നായി അരച്ച ശേഷം അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുളള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്തുപുരട്ടുക. ഉണങ്ങിക്കഴിയുമ്പോള്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. പാടുകള്‍ അകലാന്‍ ഈ മാര്‍ഗം നല്ലതാണ്. കൈമുട്ടുകളിലെ കറുപ്പ് മാറ്റാന്‍ പുതിനയിലയും നാരകത്തിന്റെ തളിരിലയും ചേര്‍ത്ത് നന്നായി അരച്ച് നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുക. നാരങ്ങാ നീര് നല്ലൊരു ഹെയര്‍കണ്ടീഷണര്‍ കൂടിയാണ്.

നാരങ്ങാ നീര് പതിവായി തലയോട്ടിയില്‍ തേച്ചാല്‍ താരന്‍ അകലും. ഹെന്നയുമായി ചേര്‍ത്ത് തേച്ചാല്‍ മുടിക്ക് നല്ല തിളക്കവും കരുത്തും ലഭിക്കും. മുഖക്കുരു അകലാന്‍ ചന്ദനം, വെള്ളരിക്കാ നീരില്‍ ചേര്‍ത്തിളക്കിയ മിശ്രിതം പതിവായി മുഖത്തു പുരട്ടണം.

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓട്ട്മീല്‍ പൊടി, അര ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ നീര്, മൂന്നു ടീ സ്പൂണ്‍ പാല്‍ എന്നിവ ചാലിച്ച് ദേഹത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

കാണാന്‍ ചെറുതാണെ ങ്കിലും ചെറുനാരങ്ങ യുടെ ഔഷധഗുണങ്ങള്‍ വലുതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രയോജനപ്രദമാണ് ചെറുനാരങ്ങ.

ദാഹശമനിയായും നോണ്‍വെജ് ഭക്ഷ ണസാധനങ്ങളുടെ അലങ്കാരത്തിനും മാത്രമുള്ളതല്ല ചെറുനാരങ്ങ. ഒരുപാട് രോഗങ്ങള്‍ക്കുള്ള ഔഷധം കൂടിയാണിത്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന ജീവകങ്ങളില്‍ മുഖ്യമാണ് ജീ
വകം ‘സി’. ഇതിന്‍റെ നല്ല ശേഖരമാണ് ചെറുനാരങ്ങ. ജീവകം ‘സി’ക്കു പുറമേ ബി കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ളവനോയിഡുകളും ചെറുനാരങ്ങയില്‍ വലിയ തോതില്‍ അടങ്ങിയി ട്ടുണ്ട്.

1. ചെറുനാരങ്ങയിലെ പെക്ടിന്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി ശമിപ്പിക്കാന്‍ നല്ലതാണ്. മാത്രമല്ല, കാലറിയും കൊഴു പ്പും കുറഞ്ഞ ചെറുനാരങ്ങ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്‍റെയും അളവ് കൃത്യമാക്കാന്‍ സഹായിക്കുന്നു. ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങനീ ര് ചേര്‍ത്ത് കഴിക്കുന്നത് അമിത കൊഴു പ്പ് കത്തിച്ചുകളയാനും തടി കുറയ്ക്കാ നും സഹായിക്കും.

2. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി.

3. തുളസിയില നീരും ചെറുനാരങ്ങാനീ രും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷ ജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും.

4. ചെറുനാരങ്ങാ നീര് ശര്‍ക്കര ചേര്‍ ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോ ക്സിന് നല്ലതാണ്.

5. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടി ക്കുന്നതും ഗുണം ചെയ്യും.

6. നാരങ്ങയിലുള്ള ഫ്ളവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍, പ്രമേഹത്തോ ടനുബന്ധിച്ച് ചെറുരക്തഞരമ്പുകള്‍ പൊ
ട്ടിയുണ്ടാകുന്ന രക്തസ്രാവം, അണുപ്രസ രണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

7. ടോണ്‍സിലൈറ്റിസിനു ശമനമുണ്ടാ ക്കാന്‍ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണ്

8. ചെറുനാരങ്ങാനീരില്‍ സമം ഇഞ്ചിനീ രും നാല് ഏലക്ക പൊടിച്ചതും ഒരു ചെറിയ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് കഴിക്കുക. ദഹനക്കേടു മാറാനും വിശപ്പുണ്ടാകാനും നല്ലതാണ്.

സൗന്ദര്യ സംരക്ഷണത്തിന്ഇതുപോലെ സൗന്ദര്യസംരക്ഷണത്തി ലും ഒരു പ്രധാന ഘടകമാണ് ചെറുനാരങ്ങ.

1. കാല്‍ ചെറിയ സ്പൂണ്‍ ചെറുനാരങ്ങാനീരും അര ചെറിയ സ്പൂണ്‍ പാല്‍ പ്പൊടിയും കാല്‍ ചെറിയ സ്പൂണ്‍ മുട്ട യുടെ വെള്ളയും ചേര്‍ത്ത് മുഖത്തു പുരട്ടുക. മുഖചര്‍മത്തിന് തിളക്കം ലഭിക്കുന്ന താണ്.

2. ഉപ്പും ഉമിക്കരിയും ചെറുനാരങ്ങാ നീ രും ചേര്‍ത്ത് പതിവായി പല്ലുതേച്ചാല്‍ പല്ലിനു വെളുപ്പുനിറം ലഭിക്കും.

3. ചെറുനാരങ്ങാനീര് ചുണ്ടുകളില്‍ പുരട്ടിയാല്‍ ചുണ്ടുകളിലെ കറുപ്പുനിറം മാറും.

4. ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക. താരന്‍ മാറിക്കിട്ടും.

5. ചെറുനാരങ്ങാനീരില്‍ അല്‍പം വെ ള്ളം ചേര്‍ത്ത് പഞ്ഞികൊണ്ട് മുഖത്ത് തടവിയാല്‍ മുഖം എണ്ണമയം മാറി മൃദുലമാകും.

6. ചെറുനാരങ്ങയുടെ തൊലി ചര്‍മ ത്തില്‍ ഉരസുന്നത് ചര്‍മത്തിന്‍റെ നിറം കൂ ട്ടാന്‍ സഹായിക്കും.

7. ചെറുനാരങ്ങനീര് ചേര്‍ത്ത വെള്ള ത്തില്‍ ഒരല്‍പ്പനേരം നഖങ്ങള്‍ മുക്കി വെച്ചാല്‍ നഖത്തിന് കരുത്തും മഞ്ഞനി റത്തില്‍ നിന്നും മുക്തിയും ലഭിക്കും.

8. നാരാങ്ങാനീരും തേനും ആല്‍മണ്ട് ഓയിലും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൈകളില്‍ പുരട്ടി തേച്ചു പിടിപ്പിച്ചാല്‍ കൈകള്‍ മൃദുലവും സുന്ദരവും ഒപ്പം വൃത്തിയുള്ളതുമാകും. കൈമുട്ടുകളിലെ കറുപ്പ് മാറ്റാനും ഈ മിശ്രിതം സ ഹായിക്കും.

ദിവസവും നാരങ്ങാ കഴിക്കുന്നത്‌ നിങ്ങളിൽ കാൻസർ കോശങ്ങൾ വളരാനുള്ള സാധ്യത കുറയ്ക്കും. കാൻസർ രോഗികൾ ചികിത്സാ വേളയിൽ ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് കാൻസർ ചികിത്സയിൽ വേഗം ഗുണം ലഭിക്കാൻ സഹായിക്കും. രോഗികൾ കുടിക്കുന്ന നാരങ്ങാവെള്ളത്തിൽ ഉപ്പോ മധുരമോ ഉപയോഗിക്കരുത്, ആവശ്യമെങ്കിൽ തേൻ ചേർക്കാം. ദൈനംദിന ഭക്ഷണത്തിൽ നാരങ്ങാ ഉൾപ്പെടുത്തുന്നത് കാൻസർ വരാനുള്ള സാദ്ധ്യത കുറയ്‌ക്കും. ചമ്മന്തിയിലും സാലഡിലും അൽപം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് ശീലമാക്കുക..

NB: കിഡ്നി സ്റ്റോൺ ഉളളവർ ചെറുനാരങ്ങ ഉപയകിക്കുമ്പോൾ വിടക്തരുടെ അഭിപ്രായം ആരായുന്നത് നല്ലതായിരിക്കും.

14/06/2019
13/06/2019
12/06/2019
മുണ്ട വൈദ്യര്‍ഒരു ബ്രാഹ്മണ കുടുംബത്തിലെ യുവതി പ്രസവ വേദന എടുത്ത് നിലവിളിക്കാന്‍ തുടങ്ങിയിട്ട്ഒരു ദിവസം പിന്നിട്ടു. കുട്ട...
10/06/2019

മുണ്ട വൈദ്യര്‍

ഒരു ബ്രാഹ്മണ കുടുംബത്തിലെ യുവതി പ്രസവ വേദന എടുത്ത് നിലവിളിക്കാന്‍ തുടങ്ങിയിട്ട്ഒരു ദിവസം പിന്നിട്ടു. കുട്ടി തലയ്ക്കു മീതെ കൈ വെച്ച നിലയിലാണ്. അമ്മയുടെ വയറ്റില്‍ നിന്നും ആദ്യം പുറത്തു വന്നു നില്‍ക്കുന്നത് കുഞ്ഞിന്റെ കൈകളാണ്. പിന്നെങ്ങനെ പ്രസവിക്കും? അതിനാല്‍ പേര് കേട്ട വയറ്റാട്ടിമാര്‍ പോലും ആ കുഞ്ഞിക്കൈ കണ്ടു കൈ മലര്‍ത്തി.

തോട്ടുകൂടായ്മയുടെ കാലമാണ്. താഴ്ന്ന ജാതിക്കാരനായ മുണ്ട വൈദ്യരെ ഒടുക്കം വിളിച്ചു വരുത്തി. മുണ്ട വൈദ്യര്‍ മൂന്നു കാര്യങ്ങള്‍ ആവശ്യപ്പെട്ടു.

ഒരു പച്ച ഈര്‍ക്കില്‍
അല്പം തീക്കനല്‍
കുറച്ച് എണ്ണ.

കനലില്‍ വെച്ച് എണ്ണ തിളപ്പിച്ച്‌. എണ്ണയില്‍ പച്ച ഈര്‍ക്കില്‍ ചൂടാക്കി. എന്നിട്ട തലയ്ക്കു മീതെ നീട്ടിയ കുസൃതി കൈക്ക് ചെറിയൊരു അടി...വേദനയില്‍ കുട്ടി കൈ ഉള്ളിലേക്ക് വലിച്ചു. പത്തു മിനിറ്റിനുള്ളില്‍ സുഖ പ്രസവം...

ആയുര്‍വേദ പണ്ഡിതനും കീര്‍ത്തി കേട്ട മഹാ വൈദ്യനുമായിരുന്നു പടിഞ്ഞാക്കരമുണ്ട വൈദ്യര്‍. പ്രതിഭലേച്ച്ച കൂടാതെ ആതുര സേവന രംഗത്ത് പ്രവര്‍ത്തനം. വൈദ്യരെ കാണാന്‍ തമിഴ്‌നാട്‌ പോലുള്ള ദൂര ദേശത്ത് നിന്ന് പോലും ആളുകള്‍ എതിയിരുന്നു. ദൂര യാത്രക്ക് തീവണ്ടി മാത്രം ആശ്രയമായി ഉണ്ടായിരുന്ന ആ കാലത്ത് മുണ്ട വൈദ്യരെ കാനാനെത്തുന്നവരുടെ സൌകര്യാര്‍ത്ഥം അന്നത്തെ സര്‍ക്കാര്‍ ചെറുതുരുത്തിയില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിച്ചു. ചെറുതുരുത്തി ഹൈ സ്കൂളിനു സമീപം അടുത്ത കാലം വരെ മൃഗാശുപത്രി നില നിന്നിരുന്ന കെട്ടിടമായിരുന്നു അന്നത്തെ റെയില്‍വേ സ്റ്റേഷന്‍.

മീറ്റര്‍ ഗേജ് റെയില്‍വേ ലൈന്‍ ബ്രോഡ്‌ ഗേജ് റെയില്‍വേ ലൈനിനു വഴിമാറുകയും പുതിയ റെയില്‍വേ പാലം നിര്‍മ്മിക്കുകയും പാത കുറച്ച് കൂടി കിഴക്ക് മാറുകയും ചെയ്തതോടെ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തന രഹിതമായി. അപ്പോഴേക്കും ഒരു പാസ്സഞ്ചര്‍ ട്രെയിന്‍ പോലെ മുണ്ട വൈദ്യരുടെ ജീവിതവും കടന്നു പോയി.

മുണ്ട വൈദ്യര്‍ക്കു വേണ്ടി റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിച്ചത് അത്ഭുതം. അപ്പോള്‍ അദ്ദേഹത്തിനു സ്വന്തമായി തപാല്‍ ഓഫീസ്സു കൂടി ഉണ്ടായിരുന്നെന്ന് അറിഞ്ഞാലോ???? അദ്ധേഹത്തിന്റെ വസതിയോടു ചേര്‍ന്ന് ഒരു പോസ്റ്റ്‌ ഓഫീസും സ്ഥാപിച്ചു കൊടുത്തു ഗവന്‍മെന്റ്

കൊച്ചി രാജകൊട്ടാരത്തിലെ ചികിത്സകനായിരുന്ന അദ്ധേഹത്തെ മഹാരാജാവ് ആസ്ഥാന വൈദ്യര്‍ സ്ഥാനം നല്‍കി ആദരിച്ചിരുന്നു. മഞ്ചലില്‍ സഞ്ചരിച്ചായിരുന്നു മനകളിലും മറ്റു ഗൃഹങ്ങളിലും രോഗികളെ ചികില്‍സിച്ചിരുന്നത്. അയിത്തം കൊടി കുത്തി വാണിരുന്ന അക്കാലത്ത് മുണ്ട വൈദ്യരോട് മാത്രം പലര്‍ക്കും അയിത്തം ഉണ്ടായിരുന്നില്ല.

പക്ഷെ,

ഇന്ന് അവിടെയെത്തിയാല്‍ കാണാന്‍ കഴിയുക ഒരു വലിയ പച്ചിലക്കാടാണ്. അരികില്‍,കെട്ടിപ്പൊക്കി പാതിവഴിയിലായ ഒരു കെട്ടിടവും. ചരിത്രമെഴുതിയ ഒരു ഭിഷഗ്വരന്റെ സ്മാരകം ഇങ്ങനെയോ...???

ആ മഹാ ഭിഷഗ്വരനെ തിരിച്ചറിയാതെ പോയ പുതിയ കാലത്തെ അധികാരി വര്‍ഗം തച്ചുടച്ചു കളഞ്ഞ ചരിത്രത്തെ കളിയാക്കുന്ന പോലൊരു കൂക്കു വിളി ഇന്നും കേള്‍ക്കാം

മുണ്ട വൈദ്യര്‍ക്കു വേണ്ടി നിര്‍മിച്ച ആ റെയില്‍വേ സ്റ്റേഷന്‍ ഒരു സ്മാരകം പോലെ നിലനിന്നിരുന്നു. പിന്നീട് പഞ്ചായത്ത്‌ അതൊരു മൃഗാശുപത്രിയാക്കി മാറ്റി. പിന്നീട് മൃഗാശുപത്രി ഒഴിഞ്ഞപ്പോള്‍ ആ സ്ഥലം വെറും ൧൨൦൦ രൂപക്ക് പഞ്ചായത്ത് ലേലം ചെയ്തു....അപ്പോളൊന്നും റെയില്‍വേ ഒന്നും മിണ്ടിയില്ല....

കെട്ടിടം പൊളിച്ചു നീക്കിയതോടെ സ്മാരകം കാട് കയറി...

ഇപ്പോള്‍, രണ്ടു നിലക്കെട്ടിടം ഉയര്ന്നതോടെ പ്രധിശേധവും തുടങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ. കെ ദേവദാസിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു. കെട്ടിട നിര്‍മ്മാണം പാതിവഴിയായപ്പോള്‍ റെയില്‍വേ കൈവശ രേഖകളുമായി വന്നു. സ്ഥലം സര്‍വ്വേ നടത്താന്‍ റെയില്‍വേ കളക്ടര്‍ക്ക് കത്തയച്ചു. സര്‍വ്വേ ചെയ്യാനുള്ള ഉത്തരവ് താലൂക്ക് ഓഫീസിന്റെ പാളത്തില്‍ ഇപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കഥയുടെ ക്ലൈമാക്സില്‍ മുണ്ട വൈദ്യര്‍ക്ക്‌ ഒരു സ്മാരകം ഉയരുമോ...

വാല്‍ക്കഷണം : ചെറുതുരുത്തി റെയില്‍വേ സ്റ്റേഷന്‍റെ ഇന്നത്തെ പേര് വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ എന്നാണെന്നു കൂടി അറിയുക

കടപ്പാട് ; ചരിത്രാന്ന്‌വ്യേഷി

കേരളത്തില്‍‌ ഇന്നും രാജഭരണം നിലവിലുണ്ട്........ എവിടെയെന്നോ?....ഇടുക്കി: ഇന്ത്യയില്‍ നിലവില്‍ രണ്ട് ആദിവാസി രാജവംശങ്ങളാണ...
05/06/2019

കേരളത്തില്‍‌ ഇന്നും രാജഭരണം നിലവിലുണ്ട്........ എവിടെയെന്നോ?....

ഇടുക്കി: ഇന്ത്യയില്‍ നിലവില്‍ രണ്ട് ആദിവാസി രാജവംശങ്ങളാണുള്ളത്. അതില്‍ ഒന്ന് കേരളത്തിലാണെന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇടുക്കി ജില്ലയിലാണ് ഈ ആദിവാസി രാജവംശം നിലനില്‍ക്കുന്നത്.
ഇടുക്കി ജില്ലയിലെ മന്നാന്‍ എന്ന ആദിവാസി സമുദായത്തിന്‍‌റെ രാജ തലസ്ഥാനമാണ് കോവില്‍മല. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രമായ കട്ടപ്പനയില്‍ നിന്നും 17 കിലോ മിറ്റര്‍‌ അകലെ പെരിയാറിന്‍‌റെ അടുത്താണ്‌ ഈ പ്രദേശം സ്ഥിതിചെയ്യുന്നത് . കോഴിമല എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
കേരളത്തില്‍‌ രാജഭരണം നിലവിലുള്ള ഏക സമൂഹമാണ്‌ മന്നാന്‍‌ ആദിവാസികള്‍‌. നിലവിലെ രാജാവ് രാമന്‍രാജമന്നാനാണ്.

മുക്കാല്‍ ലക്ഷത്തോളം അംഗങ്ങളാണ് മന്നാന്‍ സമൂഹത്തിലുള്ളത്.
തനതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാരമ്ബര്യകലകളും ഉള്ളവരാണ്‌ മന്നാന്‍‌ സമൂഹം. കാലാവൂട്ട്‌ എന്ന പേരിലുള്ള ഉത്സവമാണ്‌ ഏറ്റവും പ്രധാന ഉത്സവം. ഇതിന്‌ അവതരിപ്പിക്കപ്പെടുന്ന പ്രധാന ഇനം ആദിവാസിക്കൂത്താണ്‌. കോവിലന്‍-കണ്ണകി കഥയാണ് ആദിവാസികൂത്തിന് പ്രമേയം.ഇത് മന്നാന്‍‌ സമൂഹത്തിന്റെ എല്ലാ ആഘോഷങ്ങളിലും അവതരിപ്പിക്കപ്പെടുന്നു.
മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന കാലാവൂട്ട് ഉത്സവം വിളവ് നല്‍കിയ പ്രകൃതിയോടുള്ള നന്ദി പ്രകാശനവും അടുത്ത തവണ മെച്ചപ്പെട്ട വിളവ് തരണമെന്നുള്ള പ്രാര്‍ത്ഥനയുമാണ്. ഇതിന് സമുദായംഗങ്ങള്‍ എല്ലാവരും ഒത്തുചേരുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.
ഇന്ത്യയില്‍ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാന്‍ സമുദായത്തിലെ ഇപ്പോഴത്തെ രാജാവാണ് രാമന്‍ രാജമന്നാന്‍. രാജാവായിരുന്ന അരിയാന്‍ രാജമന്നാന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. എന്‍. ബിനു എന്നാണ് യഥാര്‍ഥ നാമം. 2012 മാര്‍ച്ച്‌ 4-നാണ് ബിനു രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കു സമീപം കോവില്‍‌മലയിലാണ് രാജ തലസ്ഥാനം. ഈ സമുദായത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസയോഗ്യതയും ഇദ്ദേഹത്തിനാണ്.
ഇളയരാജാവ്, നാലു മന്നാന്‍, ഒന്‍പത് കാണിമാര്‍, അഞ്ചു വാത്തി, തറവാട്ടിലെ നാലു കാരണവന്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണു സമുദായത്തിലെ പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്നത്.
കടപ്പാട്;

Address

Melath Mana
Kochi
682023

Telephone

917736007730

Website

Alerts

Be the first to know and let us send you an email when Melath Mana Ayur Vaidya Ashram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category