Fr. Dr. A P George

Fr. Dr. A P George Greetings in the Matchless Name of our Lord Jesus Christ! Fr. Dr. A. P. George was born in Arackakudy family, Vengola, Ernakulam District, Kerala.

His parents were Paily and Aliyamma. He had his education at Union Christian College, Aluva, and University Center Karyavattom, Trivandrum. He earned his PhD in Psychology from University of Kerala, Trivandrum. Clinical Psychology Post Graduate degree from Central Institute of Psychiatry, Bihar and certification as Deaddiction Counselor from United States. He was ordained as priest in Malankara Sy

rian Orthodox Church and served in different parishes in Kerala and United States. He worked with various projects of Guardian Angel Care Charitable Society, Kerala, India. During his stay in India, he served as the Director of Bethsada Nursing Home, Clinical Psychologist in Bethsada Mental Health Center and visiting Professor in Malankara Syrian Orthodox Theological Seminary, Mulamthuruthy, Kerala. During his stay in United States, he worked as Professor in Psychology, in the department of Social Sciences, Essex County Community College, New Jersey. Special interests are evangelization, marriage and youth counseling, social work, and writing. Wrote and published nine books of psychological and theological nature for personality development and spiritual enlightenment. His beloved wife Lysa and blessed children Sooraj, Veena, Manu, Sharon and grandchildren Eva and Ephraim are highly supportive and vital partners in his fatherg.com digital ministry. From the bottom of our heart we would like to express our appreciation and indebtedness to our web master beloved Markose George and DTP artist Leena Aliyas. They are 7/24 volunteer workers behind the screen. Thank you so much for the wonderful job you do for our web ministry. We've heard from visitors and volunteers how creative, helpful, and professional you are, and that really inspires confidence in our divine mission. We're so lucky to have you. Thank you for your gracious comments. We're grateful for the opportunity to make this digital content available to you, and pray the LORD will use it to help you in your walk with the LORD. Thank you for letting us know the things that have been most helpful to you. This really helps us know what to add, change or correct. If this mission sounds good to you, please visit us again and introduce this ministry to your friends. May the Lord bless you and make his face to shine upon you and be gracious to you and your family.

06/18/2026

പ്രപഞ്ചനാഥൻ

ദൈവത്തിന്റെ മഹത്വത്തെ നിശ്ശബ്ദമായി പ്രഘോഷിക്കുന്ന മഹാസുവിശേഷമാണ് ഈ പ്രപഞ്ചം. വാക്കുകളില്ലാതെ, ശബ്ദമില്ലാതെ, അതിന്റെ സന്ദേശം ലോകമെമ്പാടും എത്തിച്ചേരുന്നു. “ആകാശം ദൈവത്തിന്റെ മഹത്വം വർണിക്കുന്നു; ആകാശവിതാനം അവിടുത്തെ കൈവേലയെ പ്രഖ്യാപിക്കുന്നു” (സങ്കീർത്തനം 19:1). പകലിൽ സൂര്യന്റെ തേജസ്സും രാത്രിയിൽ നക്ഷത്രങ്ങളുടെ അനന്തവിശാലതയും നമ്മെ വിസ്മയിപ്പിക്കുന്നു. ഓരോ ഗ്യാലക്സിയും ഓരോ നക്ഷത്രവും സർവ്വശക്തന്റെ ജ്ഞാനത്തിന്റെയും ശക്തിയുടെയും സാക്ഷ്യപത്രങ്ങളാണ്.

ഈ മഹാവിശ്വത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവൻ നമ്മുടെ സ്വന്തം പിതാവാണെന്ന സത്യം ചിന്തിക്കുമ്പോൾ ഹൃദയം വിനയത്താൽ നിറയുന്നു. ദാവീദ് അത്ഭുതത്തോടെ ചോദിച്ചു: “നിന്റെ വിരലുകളുടെ പ്രവൃത്തിയായ ആകാശവും നീ സ്ഥാപിച്ചിരിക്കുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും ഞാൻ കാണുമ്പോൾ, മനുഷ്യനെ നീ ഓർക്കുവാൻ അവൻ എന്ത്?” (സങ്കീർത്തനം 8:3-4). പ്രപഞ്ചത്തിന്റെ അളവറ്റ വിശാലതയ്ക്കു മുമ്പിൽ മനുഷ്യൻ വെറും ധുളിയാണ്. എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ അത്ര നിസ്സാരനല്ല. പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കുകയും തന്റെ സ്നേഹ പാത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു.

നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും ആശങ്കകളും പലപ്പോഴും പർവതങ്ങളെപ്പോലെ വലുതായി തോന്നാറുണ്ട്. എന്നാൽ നക്ഷത്രസമൂഹങ്ങളെ പേരുപറഞ്ഞ് വിളിക്കുന്ന ദൈവത്തിന് (യേശയ്യാ 40:26) നമ്മുടെ ഭാരങ്ങൾ അമിത ഭാരമല്ല. അതിലും അത്ഭുതകരമായ സത്യം, പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അവിടുന്ന് നമ്മുടെ ഹൃദയത്തിന്റെ നിശ്ശബ്ദ നെടുവീർപ്പുകളും കേൾക്കുന്നു എന്നതാണ്. നമ്മുടെ ഓരോ തുള്ളി കണ്ണുനീർ പോലും അവിടുത്തെ കരങ്ങളിലാണ് വീഴുന്നത് (സങ്കീർത്തനം 56:8). അവന്റെ ശക്തിക്കു മുമ്പിൽ നമ്മുടെ പ്രശ്നങ്ങൾ ചെറുതാണ്; എന്നാൽ അവന്റെ സ്നേഹത്തിനു മുമ്പിൽ അവ വളരെ വിലപ്പെട്ടവയാണ്.

ദൈവം മനുഷ്യനെ സൃഷ്ടികളിൽ ഒന്നായി മാത്രം കണ്ടില്ല എന്നാണ് എട്ടാം സങ്കീർത്തനം നമ്മെ പഠിപ്പിക്കുന്നത്. “മഹത്വവും ബഹുമാനവും കൊണ്ട് അവനെ കിരീടധാരിയാക്കി” (സങ്കീർത്തനം 8:5). അതിനാൽ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം നമ്മെക്കുറിച്ചല്ല, നമ്മെ സൃഷ്ടിച്ചവനെ മഹത്വപ്പെടുത്തുന്നതിലാണ്. സൂര്യൻ തന്റെ പ്രകാശത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതുപോലെ, നക്ഷത്രങ്ങൾ തങ്ങളുടെ സ്ഥാനത്ത് നിന്ന് അവനെ സ്തുതിക്കുന്നതുപോലെ, നാം നമ്മുടെ വിശ്വാസം, സ്നേഹം, വിശുദ്ധി, വിധേയത്വം എന്നിവയിലൂടെ അവന്റെ മഹത്വം പ്രതിഫലിപ്പിക്കുവാൻ വിളിക്കപ്പെട്ടവരാണ്.

പ്രപഞ്ചത്തിന്റെ അനന്തത നമ്മെ ഭയപ്പെടുത്തേണ്ടതില്ല; മറിച്ച് അതിന്റെ അധിപനും അധീശനുമായ സർവ്വശക്തനിൽ കൂടുതൽ വിശ്വാസം അർപ്പിക്കാൻ നമ്മെ പഠിപ്പിക്കണം. കാരണം പ്രപഞ്ചനാഥൻ തന്നെയാണ് നമ്മുടെ ജീവിതത്തിന്റെയും നാഥൻ. അതുകൊണ്ടാണ് അപ്പസ്തോലൻ പൗലോസ് എഴുതിയത്: “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ; പ്രാർത്ഥനയാലും അപേക്ഷയാലും കൃതജ്ഞതയോടെ നിങ്ങളുടെ അഭ്യർത്ഥനകൾ ദൈവസന്നിധിയിൽ അറിയിക്കുവിൻ. അപ്പോൾ എല്ലാ ബുദ്ധിയെയും അതിക്രമിക്കുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ കാത്തുകൊള്ളും” (ഫിലിപ്പി 4:6-7).

ഒരു നിമിഷം ആകാശത്തേക്ക് നോക്കാം. നക്ഷത്രങ്ങളെ സൃഷ്ടിച്ചവൻ നമ്മെ മറന്നിട്ടില്ല. ഗ്യാലക്സികളെ കൈയിൽ ധരിക്കുന്നവൻ നമ്മുടെ ജീവിതവും തന്റെ കരങ്ങളിൽ സുരക്ഷിതമായി വഹിക്കുന്നു. അതിനാൽ ഭയപ്പെടാതെ വിശ്വസിക്കാം; പരാതിപ്പെടാതെ ആരാധിക്കാം; സ്വയം മഹത്വം അന്വേഷിക്കാതെ അവന്റെ മഹത്വം പ്രതിഫലിപ്പിക്കുന്ന ജീവിതം നയിക്കാം. അപ്പോൾ നമ്മുടെ ജീവിതവും ഈ പ്രപഞ്ചത്തെപ്പോലെ ദൈവത്തിന്റെ മഹത്വത്തെ നിശ്ശബ്ദമായി പ്രഖ്യാപിക്കുന്ന ഒരു സുവിശേഷമായി മാറും.
കാലത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന പ്രപഞ്ചനാഥന്, നമ്മുടെ ജീവിതത്തിലെ ഒരോ നിമിഷവും വിലപ്പെട്ടതാണ്. സർവ്വശക്തന്റെ കരങ്ങളിൽ പ്രപഞ്ചവും അവനിൽ ആശ്രയിക്കുന്ന ആത്മാവും സുരക്ഷിതമാണ്.

-fr. dr. a. p. george
(Courtesy)

06/17/2026

“കർത്താവേ, രക്ഷിക്കേണമേ...!”

ബൈബിളിലെ ഏറ്റവും ചെറിയ പ്രാർത്ഥനകളിൽ ഒന്നാണ്, സങ്കീർത്തനം 12:1 :
“യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതായിരിക്കുന്നു...”
ചെറുതെങ്കിലും ഏറ്റവും ശക്തമായ പ്രാർത്ഥനകളിലൊന്നാണിത്‌. പലപ്പോഴും ദൈവം നമ്മുടെ നീണ്ട പ്രഭാഷണങ്ങളേക്കാൾ ഹൃദയത്തിന്റെ ആഴത്തിൽ നിന്നുയരുന്ന നിസ്സഹായതയുടെ നിലവിളിയാണ് ശ്രദ്ധിക്കുന്നത്.
പന്ത്രണ്ടാം സങ്കീർത്തനത്തിൽ ശത്രുക്കളെക്കാൾ, നല്ല മനുഷ്യരുടെ അഭാവമാണ് ദാവീദിനെ ഭാരപ്പെടുത്തുന്നത്. വിശ്വസ്തത നഷ്ടപ്പെട്ട ഒരു സമൂഹം, കപടത നിറഞ്ഞ ബന്ധങ്ങൾ, വഞ്ചനയും സ്വാർത്ഥതയും നിറഞ്ഞ ലോകം—ഇവയുടെ നടുവിൽ നിൽക്കുമ്പോൾ അവൻ പറയുന്നു: “കർത്താവേ, സഹായിക്കേണമേ!”. ചിലപ്പോൾ രോഗം, ദാരിദ്ര്യം എന്നിവയെക്കാൾ, നമ്മുടെ ഏറ്റവും വലിയ വേദന വിശ്വസിച്ചവരിൽ നിന്നുള്ള അവിശ്വസ്ഥത ആയിരിക്കാം.

ദാവീദ് പ്രശ്നങ്ങളെക്കുറിച്ച് അധികം സംസാരിക്കുന്നില്ല എന്നതാണ് ഈ പ്രാർത്ഥനയുടെ സൗന്ദര്യം. അവൻ സഹായിക്കുന്ന ദൈവത്തിലേക്ക് നോക്കുന്നു. കാരണം യഥാർത്ഥ വിശ്വാസം പ്രശ്നങ്ങളുടെ വലിപ്പം അളക്കുന്നതല്ല, ദൈവത്തിന്റെ മഹത്വം തിരിച്ചറിയുന്നതാണ്.

നമ്മുടെ ജീവിതത്തിലും ചില സാഹചര്യങ്ങൾ വരും: മനസ്സിലെ വികാര കൊടുങ്കാറ്റിൽ പ്രാർത്ഥിക്കാൻ വാക്കുകളില്ല, മനസ്സ് തകർന്നിരിക്കുന്നു, ഭാവി ഇരുണ്ടിരിക്കുന്നു...
അപ്പോൾ ഒരു വാചക പ്രാർത്ഥന മതി :
“കർത്താവേ, സഹായിക്കേണമേ!”.
പത്രോസ് മുങ്ങിത്താഴ്ന്നപ്പോൾ നിലവിളിച്ചു പ്രാർത്ഥിച്ച പ്രാത്ഥനയാണിത് : “കർത്താവേ, രക്ഷിക്കേണമേ” (മത്തായി 14:30).
യേശു ഉടനെ കൈ നീട്ടി പെരുവെള്ളത്തിൽ നിന്നും അവനെ വലിച്ചെടുത്തു.

എപ്പോഴും ദൈവം സഹായിക്കുന്നത് എല്ലാ പ്രശ്നങ്ങളും നീക്കിക്കൊണ്ടായിരിക്കണമെന്നില്ല. ചിലപ്പോൾ അവൻ കൊടുങ്കാറ്റ് ശാന്തമാക്കും; ചിലപ്പോൾ കൊടുങ്കാറ്റിൽ അകപ്പെട്ട നമ്മെ ശക്തരാക്കും. പൗലോസിന്റെ ജഡത്തിലെ മുള്ള് നീങ്ങിയില്ല, എന്നാൽ കർത്താവ് പറഞ്ഞു: “എന്റെ കൃപ നിനക്കു മതി” (2 കൊരിന്ത്യർ 12:9). അതുകൊണ്ട് സഹായം എന്നത് എപ്പോഴും സാഹചര്യങ്ങളുടെ മാറ്റമായിരിക്കണമെന്നില്ല; പലപ്പോഴും അത് ഹൃദയത്തിന്റെ രൂപാന്തരമായിരിക്കും.

നമ്മുടെ സഹായത്തിന്റെ ഏറ്റവും വലിയ ഉറപ്പ് കാൽവരിയിലാണ്. ദൈവം തന്റെ പുത്രനെ നമുക്ക് നൽകിയത് നമ്മുടെ സകല ആവശ്യങ്ങൾക്കും പ്രാർത്ഥനകൾക്കുമുള്ള മറുപടിയാണ്.
'സ്വന്ത പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്‍പിച്ചു തന്നവന്‍ അവനോടുകൂടെ സകലവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?' റോമാ 8 : 32

അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ അവസാന നിമിഷത്തിലും ഈ പ്രാർത്ഥന മതിയാകും. മരണനിഴൽ താഴ്വരയിലൂടെ കടന്നുപോകുമ്പോഴും ഒരു വിശ്വാസിക്ക് പറയാനുള്ളത് ഇത്രമാത്രം: “കർത്താവേ, സഹായിക്കേണമേ!”. ജനനസമയത്ത് നമ്മെ കൈകളിൽ എടുത്ത ദൈവം, മരണസമയത്തും നമ്മെ കൈവിടുകയില്ല. 'നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്‌ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്‌ഷിക്കുകയും ചെയ്യും.'
യശയ്യാ 46 : 4

ജീവിതത്തിലെ എല്ലാ കാലങ്ങളിലും ഈ പ്രാർത്ഥന നമ്മുടെ അധരങ്ങളിൽ ഉണ്ടായിരുന്നാൽ മതി. സന്തോഷത്തിൽ അത് നന്ദിയുടെ പ്രാർത്ഥനയാകട്ടെ. ദുഃഖത്തിൽ അത് ആശ്വാസത്തിന്റെ പ്രാർത്ഥനയാകട്ടെ. പോരാട്ടത്തിൽ അത് ധൈര്യത്തിന്റെ പ്രാർത്ഥനയാകട്ടെ. മടക്ക യാത്രയിൽ അത് പ്രത്യാശയുടെ പ്രാർത്ഥനയാകട്ടെ.

“കർത്താവേ, സഹായിക്കേണമേ!”

ഭൂമിയിൽ നിന്നുയരുന്ന ഈ എളിയ നിലവിളി, സ്വർഗ്ഗത്തിലേക്കുള്ള അടിയന്തര ഹോട്ട് ലൈൻ സന്ദേശമാണ്.
നമ്മുടെ പിതാവ് അതിനുള്ള മറുപടി നൽകി കഴിഞ്ഞു :
'നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.' ഏശയ്യാ 41 : 13

-fr. dr. a. p. george
(Courtesy)

06/17/2026

🌿 Wednesday with Jesus

Dear Bretheren in Christ,

“Do not forsake me, O Lord; O my God, be not far from me! Make haste to help me, O Lord, my salvation!” (Psalm 38:21-22)

There are moments in life when our strength is exhausted, our answers have run out, and even our prayers seem to rise from a weary heart. David knew such moments. Surrounded by troubles and overwhelmed by his weakness, he did not pretend to be strong. Instead, he cried out, “Lord, do not forsake me. Do not be far from me. Hurry and help me.”

This is the prayer of every helpless soul. When friends cannot understand, when circumstances refuse to change, and when our own hearts fail us, we still have a Savior who hears the faintest cry. God is never indifferent to the tears of His children. He may seem silent for a season, but He is never absent.

Today, if you feel abandoned, discouraged, or unable to carry your burden any longer, bring your helplessness to Jesus. The Lord who saved David is the same Lord who walks beside you. Your weakness is not a barrier to His grace; it is an invitation to His help.
🙏
Lord Jesus, I have reached the limits of my own strength. Do not be far from me. Come quickly to my aid. Hold me when I cannot stand, guide me when I cannot see, and remind me that You are my salvation. Amen.
Prayerful regards,
a. p. george achan
(Courtesy)

06/16/2026

“അവൻ തുറന്നാൽ... "

ഫിലദെൽഫ്യാ സഭക്കുള്ള കർത്താവിന്റെ കല്പന ഇങ്ങനെയാണ്:
“ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതന്‌ എഴുതുക. പരിശുദ്‌ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്‌ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്‌ക്കുന്നവനും ആയവന്‍ പറയുന്നു:"
വെളിപാട്‌ 3 : 7
ഈ വചനം അവസരങ്ങളുടെ വാതിലുകളെക്കുറിച്ച് മാത്രമല്ല; ചരിത്രത്തിന്റെയും മനുഷ്യ ജീവിതത്തിന്റെയും നിത്യരക്ഷയുടെയും താക്കോൽ ആരുടെ കൈയിലാണെന്ന മഹത്തായ പ്രഖ്യാപനം കൂടിയുമാണ്.

ലോകത്തിൽ അധികാരവും സ്വാധീനവും സാമ്പത്തിക ശേഷിയും കായിക ബലവും ഉള്ളവർ അനവധിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും അവസാന വാക്ക് ക്രിസ്തുവിന്റെതാണ്. മനുഷ്യർ വിധി പ്രസ്താവിച്ചാലും, ദൈവം അവസാന വിധി പ്രസ്താവിക്കുന്നതുവരെ ഒന്നും അന്തിമമല്ല.

ബൈബിളിൽ ഇതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. സഹോദരന്മാർ യോസേഫിന്റെ ഭാവി തടയുവാൻ ശ്രമിച്ചു; എന്നാൽ ദൈവം ഈജിപ്തിലെ രാജധാനിയുടെ വാതിൽ അവനു മുൻപിൽ തുറന്നു. ദാരിയൂസ് രാജാവ് ദാനിയേലിനെ സിംഹക്കുഴിയിൽ എറിഞ്ഞു, കുഴി ഒരു കല്ലുകൊണ്ട്‌ അടയ്‌ക്കുകയും രാജാവിന്റെയും പ്രഭുക്കന്‍മാരുടെയും മോതിരങ്ങള്‍കൊണ്ട്‌ അതിനു മുദ്രവയ്‌ക്കുകയും ചെയ്‌തു. എന്നാൽ ദൈവം സിംഹങ്ങളുടെ വായ് അടച്ചു. യഹൂദർ കർത്താവിന്റെ കല്ലറ അടച്ചു, വലിയ കല്ല് ഉരുട്ടിവെച്ചു; എന്നാൽ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ തടയാൻ ആ അടഞ്ഞ കല്ലറയ്ക്കായില്ല.
ദൈവം തുറന്നാൽ ആർക്കും അടക്കാനാവില്ല, അടച്ചാൽ ആർക്കും തുറക്കാനുമാവില്ല.
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്ന് അടഞ്ഞ വാതിലുകളാണ്. ചിലപ്പോൾ നാം ആഗ്രഹിച്ച ജോലി ലഭിക്കുന്നില്ല. പ്രിയപ്പെട്ടവർ നമ്മെ നിരസിക്കുന്നു. നമ്മുടെ പരിശ്രമങ്ങൾ ഫലം കാണുന്നില്ല. പ്രാർത്ഥനകൾക്ക് ഉത്തരമില്ലാത്തതുപോലെ തോന്നുന്നു. ആരോഗ്യ പ്രശ്നങ്ങൾ വഴി മുടക്കുന്നു... അപ്പോൾ എല്ലാം അവസാനിച്ചു എന്ന് നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ നമ്മുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് ദൈവത്തിന്റെ സമയത്ത് ഒരു വാതിൽ തുറക്കും. അവസരങ്ങളുടെയും സാധ്യതകളുടെയും എത്രയോ വാതിലുകൾ നമുക്ക് മുൻപിൽ ദൈവം തുറക്കുകയും അടക്കുകയും ചെയ്തിരിക്കുന്നു.
ദൈവം തുറന്നാൽ ആർക്കും അടക്കാനാവില്ല, അടച്ചാൽ ആർക്കും തുറക്കാനുമാവില്ല.

മനുഷ്യർ അടച്ചതുകൊണ്ട് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഒരു വാതിലും അടഞ്ഞു കിടക്കില്ല. ദൈവം അനുവദിച്ചാൽ മാത്രമേ അത് അടയ്ക്കുവാൻ മറ്റുള്ളവർക്ക് കഴിയുകയുള്ളൂ.

ദൈവം നമുക്കുമുമ്പിൽ വാതിലുകൾ അടയ്ക്കുന്നത് അവന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമാണ്. ഒരു നല്ല പിതാവ് കുഞ്ഞിനെ അപകട വഴിയിൽ പോകാൻ അനുവദിക്കാത്തതുപോലെ, ദൈവവും നമുക്കു മുമ്പിലുള്ള ചില അപകടത്തിന്റെ വാതിലുകൾ അടച്ച് ശക്തമായി സാക്ഷ ഇടും. അല്ലെങ്കിൽ നമ്മുടെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു!

നമുക്കുമുമ്പിൽ തുറന്ന അനുഗ്രഹത്തിന്റെയും അവസരങ്ങളുടെയും വാതിൽ നമ്മുടെ കഴിവുകൊണ്ടായിരുന്നു എന്ന് ഒരിക്കലും ചിന്തിക്കരുത്. എല്ലാ വാതിലുകളും തുറന്നത് ദൈവത്തിന്റെ കരങ്ങളായിരുന്നു. അവന്റെ കൃപയുടെ സമ്മാനമായിരുന്നു.

യോസേഫിന് ഈജിപ്തിലെ കൊട്ടാരത്തിലേക്കുള്ള വാതിൽ തുറന്നത് ദൈവമായിരുന്നു. ഒരു ഇടയബാലനായ ദാവീദിനെ ദൈവമാണ് സാധ്യതകളുടെ വാതിൽ തുറന്ന്, അധികാര കസേരയിൽ ഇരുത്തിയത്. “വലിയതും ഫലപ്രദവുമായ ഒരു വാതിൽ എനിക്കു തുറന്നിരിക്കുന്നു” (1 കൊരിന്ത്യർ 16:9)എന്നാണ് പൗലോസിന്റെ വിനീതമായ സാക്ഷ്യം. ദൈവം തുറക്കുന്ന വാതിലുകൾ ഒരിക്കലും മനുഷ്യന്റെ തീരുമാനപ്രകാരമല്ല, ദൈവത്തിന്റെ സമയത്തും ദിവ്യ ഉദ്ദേശ്യത്തിലുമായിരിക്കും തുറക്കപ്പെടുന്നത്.

ഈ വചനത്തിന് മറ്റൊരു ആഴമുള്ള അർത്ഥം കൂടിയുണ്ട്. ക്രിസ്തു തുറക്കുന്നത് വെറും ഭൗതിക അവസരങ്ങളുടെ വാതിൽ മാത്രമല്ല; രക്ഷയുടെ വാതിലും അവനാണ് തുറക്കുന്നത്. പാപം മുലം മനുഷ്യൻ ദൈവസാന്നിധ്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. എന്നാൽ ക്രൂശിലൂടെ സ്വർഗ്ഗത്തിലേക്കുള്ള വഴി വീണ്ടും തുറന്നുകൊണ്ട് ക്രിസ്തു പറഞ്ഞു : “ഞാനാണ് വാതിൽ; എന്നിലൂടെ കടന്നുവരുന്നവൻ രക്ഷിക്കപ്പെടും” (യോഹന്നാൻ 10:9). ഒരാൾക്ക് ക്രിസ്തു തുറക്കുന്ന രക്ഷയുടെ വാതിൽ മറ്റൊരാൾക്കും അടയ്ക്കാൻ കഴിയില്ല.

ദൈവം സാധ്യതകളുടെ വാതിലുകൾ തുറക്കുന്നത് കാണാൻ നമ്മൾ ദീർഘക്ഷമയോടെ കാത്തിരിക്കണം. വിത്ത് മണ്ണിൽ വീണ ഉടനെ മുളയ്ക്കുന്നില്ല. ദീർഘമായ രാത്രിക്ക് ശേഷം മാത്രമാണ് പ്രഭാതം വരുന്നത്. ദൈവത്തിന്റെ കരുണയുടെ വാതിൽക്കൽ മുട്ടി പ്രാർത്ഥനയോടെ നമ്മൾ കാത്തിരിക്കുമ്പോൾ, നമുക്ക് കാണുവാൻ കഴിയാത്ത സ്ഥലങ്ങളിൽ അവൻ വഴികൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത്‌ ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും." ഏശയ്യാ 43 : 19

പ്രിയ സഹോദരങ്ങളെ, ജീവിതത്തിൽ ഇന്ന് നിങ്ങൾക്കു മുൻപിൽ ഏതെങ്കിലും വാതിൽ അടഞ്ഞു കിടക്കുകയാണെങ്കിൽ നിരാശപ്പെടേണ്ടതില്ല. ദൈവം അനുകൂലമാണെങ്കിൽ ആർക്കാണ് പ്രതികൂലമാകുവാൻ കഴിയുക? പ്രതികൂല സാഹചര്യങ്ങളിലെ അന്ധകാരം ദൈവത്തിന്റെ നിശ്ശബ്ദതയല്ല. വഴിയും വാതിലും സത്യവുമായ കർത്താവ് ഇപ്പോഴും സിംഹാസനത്തിലുണ്ട്. അവൻ തുറക്കുന്ന വാതിൽ നിയമ അധികാരികൾക്കോ, പ്രതികൂല സാഹചര്യങ്ങൾക്കോ, ശത്രുക്കൾക്കോ, അന്ധകാര ശക്തികൾക്കോ അടയ്ക്കുവാൻ കഴിയില്ല. ചരിത്രം സാക്ഷി!

നമ്മുടെ അവസരങ്ങൾക്കു മുൻപിൽ മറ്റുള്ളവർ അടച്ച വാതിലുകൾ തള്ളി തുറക്കുവാൻ നമ്മൾ ഒരിക്കലും ശ്രമിക്കരുത്. വാതിലടച്ചവരോട് പ്രതികാരത്തിന് പോകരുത്. വളഞ്ഞ വഴിയിലൂടെയും പുറം വാതിലിലൂടെയും അകത്തു കടക്കുവാൻ ശ്രമിക്കുന്നത് ദൈവത്തിന് ഹിതകരമായിരിക്കില്ല. വാതിൽ തുറക്കാനും അടയ്ക്കാനും കഴിയുന്ന സർവ്വശക്തനിൽ വിശ്വസിച്ച് കാത്തു കാത്തിരിക്കണം. ഒരു ദിവസം നമുക്ക് മുമ്പിൽ സാധ്യതകളുടെ വാതിൽ ദൈവം തുറക്കും. ആ വാതിലിലൂടെ വിജയോത്സവമായി ദൈവം നമ്മെ കൈപിടിച്ച് നടത്തും. അങ്ങനെയാണ് നമ്മൾ ഇന്ന്, ഇവിടെവരെ എത്തിയത്.

മനുഷ്യരുടെ കൈകളിൽ അടച്ച വാതിലുകളുടെ താക്കോലുകൾ ഉണ്ടാകാം; എന്നാൽ ചരിത്രത്തിന്റെ താക്കോൽ എന്നും എപ്പോഴും ക്രിസ്തുവിന്റെ കൈകളിലാണ്.
🕯️'God's closed doors are often His way of guiding us to His open purpose.'

-fr. dr. a. p. george
(Courtesy)

06/13/2026

കർത്താവെ, ഒരു വാക്ക് മതി...

ലൂക്കോസ് ഏഴാം അധ്യായത്തിലെ ശതാധിപൻ യേശുവിന്റെ സർവ്വാധികാരം അംഗീകരിച്ചു കൊണ്ടാണ് തന്റെ ദാസന് വേണ്ടി രോഗശാന്തി അപേക്ഷിച്ചത്. പലരും യേശുവിന്റെ അത്ഭുത പ്രവർത്തികൾ കണ്ടു. എന്നാൽ ഈ വിജാതീയൻ യേശുവിന്റെ സർവ്വാധികാരം മനസ്സിലാക്കി.

അവൻ രോഗത്തെ ഒരു വൈദ്യശാസ്ത്ര പ്രശ്നമായി കണ്ടില്ല. അത് യേശുവിന്റെ അധികാരത്തിനു കീഴിലുള്ള ഒരു സാധ്യതയായി കണ്ടു. അതുകൊണ്ടാണ് അവൻ പറഞ്ഞത്: "അവിടുന്ന് ഒരു വാക്ക് മാത്രം കൽപ്പിച്ചാൽ മതി."

വചനത്തിലൂടെ അത്ഭുതം പ്രവർത്തിക്കുന്ന ദൈവത്തെയാണ് ബൈബിൾ തുടക്കം മുതൽ പരിചയപ്പെടുത്തുന്നത്. "വെളിച്ചം ഉണ്ടാകട്ടെ" എന്നു പറഞ്ഞപ്പോൾ വെളിച്ചം ഉണ്ടായി. (ഉല്പത്തി 1:3). കടലിനോട് "ശാന്തമാക" എന്ന് കർത്താവ് പറഞ്ഞപ്പോൾ അത് അനുസരിച്ചു. കല്ലറയിലെ ലാസറിനോട് "പുറത്തുവരിക" എന്നു പറഞ്ഞപ്പോൾ മരണം പോലും അനുസരിച്ചു!

പിശാചുക്കളെയും പ്രകൃതി ശക്തികളെയും നിയന്ത്രിക്കുവാൻ കഴിയുന്നവനും മരണത്തിന്റെ മേൽ അധികാരമുള്ളവനുമായ കർത്താവിന് തന്റെ ദാസന്റെ രോഗത്തിന്റെ മേലും ആജ്ഞാശക്തിയുണ്ടെന്ന് ഈ ശതാധിപൻ ഉറച്ചു വിശ്വസിച്ചു.

നമ്മുടെ ഭയപ്പെടുന്ന മനസ്സ്, ജീവിത പ്രശ്നങ്ങൾ കർത്താവിനെക്കാൾ വലുതാണെന്ന് ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നാൽ പ്രശ്നത്തെ ചെറുതായി കാണുന്നതല്ല; പ്രശ്നങ്ങളേക്കാൾ കർത്താവിനെ വലുതായി കാണുന്നതാണ് യഥാർത്ഥ വിശ്വാസം. ശതാധിപൻ തന്റെ ദാസന്റെ രോഗത്തെയല്ല, രോഗത്തിന്റെ മേൽ അധികാരമുള്ള കർത്താവിനെയാണ് വിശ്വാസപൂർവ്വം നോക്കിയത്.

ഇന്ന് നമ്മുടെ ജീവിതത്തിലും നമുക്ക് കാണുവാൻ കഴിയാത്ത അനേകം ശക്തികൾ കരിനിഴലായി പ്രവർത്തിക്കുന്നുണ്ട് - ഭയം, നിരാശ, രോഗം, സാമ്പത്തിക പ്രതിസന്ധി, മനുഷ്യരുടെ എതിർപ്പ്, നാളെയെക്കുറിച്ചുള്ള ആശങ്ക. എന്നാൽ അവയെല്ലാം സർവ്വശക്തന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ആണെന്ന വിസ്മയ സത്യം മറന്നുപോകരുത്. അതുകൊണ്ട് നമ്മുടെ പ്രാർത്ഥനയുടെ ഏറ്റവും സമുന്നത ഭാവം, ദീർഘമായ അപേക്ഷകളേക്കാൾ ശതാധിപന്റെ സാക്ഷ്യപ്രഖ്യാപനം ആയിരിക്കണം :

"കർത്താവേ, എനിക്ക് എല്ലാം മനസ്സിലാകുന്നില്ല. പക്ഷേ ഞാൻ അങ്ങയുടെ സർവാധികാരത്തിൽ വിശ്വസിക്കുന്നു. അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ല. അവിടുന്ന് ഒരു വാക്ക് പറഞ്ഞാൽ മതി."

ഇതുപോലുള്ള വിശ്വാസം അത്ഭുതത്തെക്കാൾ വലുതാണ്. കാരണം അത്ഭുതം ദൈവത്തിന്റെ ശക്തിയെ കാണിക്കുന്നു; എന്നാൽ അത്തരം വിശ്വാസം ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നു.

രോഗശാന്തിയെക്കാൾ, രോഗത്തോട് കൽപ്പിക്കുന്ന സൗഖ്യദായകനിൽ ശതാധിപൻ വിശ്വസിച്ചു. ജീവിത യാത്രയിൽ കൊടുങ്കാറ്റും തിരമാലകളും ആഞ്ഞടിക്കുമ്പോൾ, കാറ്റിനെയും കടലിനെയും ശാസിച്ച കർത്താവിൽ നമുക്ക് ഉറച്ചു വിശ്വസിക്കാം. നമുക്ക് പറയാം: 'കർത്താവേ അവിടുന്ന് ഒരു വാക്ക് കൽപ്പിച്ചാല്‍ മതി...'

'യേശു ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.' മര്‍ക്കോസ്‌ 4 : 39

ജീവിത പ്രതിസന്ധികളുടെ തിരമാലകളും വികാര കൊടുങ്കാറ്റുകളും അതിജീവിച്ചു മുന്നേറുവാൻ നമുക്ക് കരുത്ത് നൽകിയത്, കർത്താവിന്റെ ഈ ശാസനയായിരുന്നു.
കാറ്റും കടലും സാക്ഷി!

-fr. dr. a. p. george

06/13/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

06/10/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

06/10/2026

🌿 Wednesday with Jesus

Dear Bretheren in Christ,

A tree is not known by the label hanging on its branches but by the fruit it bears. In the same way, Jesus reminds us that faith is more than beautiful words, emotional prayers, or public declarations. Heaven is not promised to those who merely speak about God, but to those who quietly obey Him in everyday life.
"Not everyone who calls out to me, ‘Lord! Lord!' will enter the Kingdom of Heaven. Only those who actually do the will of my Father in heaven will enter." — Matthew 7:21

Many people know the language of faith but struggle with the practice of faith. It is easy to say, "Lord, I trust You," but harder to forgive an enemy, help a needy person, or remain honest when dishonesty seems profitable. Jesus is looking for hearts that translate belief into action.

A house built on rock stands firm because its foundation is deep. Storms will come—sorrow, disappointment, temptation, and uncertainty. Only a life rooted in obedience to God's Word will remain unshaken. What we believe and what we do must walk together.
🙏
Lord Jesus, teach me to love You not only with my lips but with my life. Give me a willing heart to obey Your Father's will and to build my life upon the solid rock of Your Word. Amen.

Prayerful regards,
a. p. george achan
(Courtesy).

06/09/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

06/09/2026

"എഴുതപ്പെട്ടിരിക്കുന്നു..."

നമ്മുടെ ജീവിതത്തിൽ ലക്‌ഷ്യം തെറ്റിയുള്ള അനാവശ്യ യുദ്ധങ്ങൾ സംഭവിക്കാറുണ്ട്. അത് ബന്ധങ്ങൾ തകർക്കുകയും നിയോഗ നിർവ്വഹണത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുകയും പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കുകയും ചെയ്യാറുമുണ്ട്. കുടുംബത്തിലും സഭയിലും രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും നിലനിൽക്കുന്ന ഏറ്റുമുട്ടലുകൾക്കു പിന്നിൽ നിന്ന് റിമോട്ടിങ് നടത്തുന്ന അന്ധകാര ശക്തികളെ ആരും ശ്രദ്ധിക്കാറില്ല. ഈ വിസ്മയ സത്യം പൗലോസ് അപ്പോസ്‌തോലൻ വെളിപ്പെടുത്തുന്നത് വളരെ ശ്രദ്ധേയമാണ് :
'നമ്മള്‍ ജഡരക്‌തങ്ങൾക്ക് എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്‌മാക്കള്‍ക്കും എതിരായിട്ടാണു പടവെട്ടേണ്ടത്.' എഫേ. 6 : 12

ഭവനങ്ങളിലും ദാമ്പത്യ സൗഹൃദങ്ങളിലും സഭയിലും കൂട്ടായ്മയിലും സമൂഹത്തിലും ദൈവരാജ്യത്തിന്റെ നീതിയും സമാധാനവും പരിശുദ്ധാത്മാവിന്റെ സന്തോഷവും യാഥാർത്ഥ്യമാകുന്നത് സാത്താന്യ ശക്തികൾക്ക് ഇഷ്ടമല്ല. അവർ വിരുദ്ധതയുടെ പ്രതിസന്ധികൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. കഥയറിയാതെ, യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാതെ മനുഷ്യർ പരസ്പരം പടവെട്ടും. 'നിങ്ങൾ പരസ്പരം സ്നേഹിക്കണം' എന്ന ഉയർത്തെഴുന്നേറ്റ കർത്താവിന്റെ പുതിയ കൽപ്പന ദൈവമക്കൾ മറന്നുപോകുമ്പോൾ, സാത്താൻ ഹൃദയങ്ങളിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കും.
വിരുദ്ധതയും ഭിന്നതയും ഉണ്ടാക്കുന്ന അന്ധകാര ശക്തികൾക്ക്
എതിരായ ആത്മീയ പോരാട്ടത്തിന് ദൈവം തന്റെ മക്കൾക്ക് നൽകിയിരിക്കുന്ന വിസ്‌മയ ശക്തിയുള്ള ആയുധമാണ് ദൈവവചനം.

'ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്‌. ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ശക്തമായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്‌തങ്ങളാണ്‌. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി ഉയരുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.'
2 കോറി. 10 : 3-5

നമുക്ക് മുന്പിലെ പ്രതിരോധ കോട്ടകൾ കല്ലുകൊണ്ടുള്ള മതിലുകളല്ല, മനസ്സിലും ആത്മാവിലും പണിതുയർത്തിയിരിക്കുന്ന അദൃശ്യ ശക്തികേന്ദ്രങ്ങളായ ഭയം, നിരാശ, പാപശീലങ്ങൾ, സംശയം, കുറ്റബോധം, അഹങ്കാരം, സാത്താന്റെ വഞ്ചനകൾ എന്നിവയാണ്.
മരുഭൂമിയിൽ സാത്താൻ ക്രിസ്തുവിനെ പരീക്ഷിച്ചപ്പോൾ, പരിശുദ്ധാത്മാവിന്റെ ശക്തിയാലും ജീവനുള്ള ദൈവവചനത്താലും സാത്താനെ പ്രതിരോധിച്ചു. ഓരോ പ്രലോഭനത്തിനും ക്രിസ്തുവിന്റെ മറുപടി ഒന്നു തന്നെ ആയിരുന്നു: "എഴുതപ്പെട്ടിരിക്കുന്നു..." (മത്തായി 4). സാത്താന്റെ നുണകൾക്ക് എതിരെ ദൈവത്തിന്റെ സത്യ വചനം ഉയർത്തിപ്പിടിച്ചപ്പോൾ അന്ധകാര ശക്തികൾ പരാജയപ്പെട്ടു പിന്മാറി.

വിശ്വാസിയുടെ ജീവിതത്തിലെ വലിയ പോരാട്ടങ്ങൾ വെളിയിൽ മാത്രമല്ല, അകത്തുമുണ്ട്. പലപ്പോഴും നമ്മുടെ സ്വന്തം നിഷേധ ചിന്തകളാണ് ശത്രുവായി മാറുന്നത്. ഭാവിയെക്കുറിച്ചുള്ള ആശങ്ക, പഴയ മുറിവുകൾ, ടോക്സിക് മനുഷ്യരുടെ വാക്കുകൾ, പാപത്തിന്റെ ആകർഷണം—ഇവയെല്ലാം ആത്മാവിനെ കീഴടക്കാൻ ശ്രമിക്കുന്ന ആന്തരിക ശത്രുക്കളാണ്. വിസ്മയ ശക്തിയുടെ ഉറവിടമായ ദൈവവചനം ധ്യാനിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ
അത് ഹൃദയത്തെ പ്രകാശിപ്പിക്കുകയും ചിന്തകളെ നവീകരിക്കുകയും ആത്മാവിനെ പ്രബലമാക്കുകയും ചെയ്യും.
അതെ, തിരുവചനം ദൈവശക്തിയുടെ പ്രഭവകേന്ദ്രമാണ്‌.

വീട്ടിൽ ആദരപൂർവ്വം സൂക്ഷിക്കാനുള്ള വിശുദ്ധ ഗ്രന്ഥം മാത്രമല്ല ബൈബിൾ; ആത്മിയ പോരാട്ടത്തിനായി എന്നും എപ്പോഴും എടുക്കേണ്ട വാളാണത്. തിരുവചനം ധ്യാനിക്കുകയും ജീവിതശൈലി ആക്കുകയും ചെയ്യുന്നവർ, സർവ്വായുധങ്ങൾ ധരിച്ച ക്രിസ്തുവിന്റെ സുധീര പടയാളികളാണ്. പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്‌മാക്കള്‍ക്കും പാതാള ഗോപുരങ്ങൾക്കും അവരെ തോൽപ്പിക്കുവാൻ കഴിയില്ല.

വെറും ന്യൂനപക്ഷമായിരുന്ന ആദ്യകാല ക്രിസ്ത്യാനികൾ ലോകത്തെ കീഴ്മേൽ മറിച്ചു. അതിന്റ പിന്നിലെ വിസ്മയ രഹസ്യം മനസ്സിലാകാത്തത് കൊണ്ടാണ് ഇന്ന് ദൈവമക്കൾ പ്രതിരോധത്തിനായി ലോക ശക്തികളെയും വിഗ്രഹങ്ങളെയും ആശ്രയിക്കുന്നത്. യഹോവയുടെ നാമത്തിൽ ഗോലിയാത്തിനെ നേരിടുവാൻ സധൈര്യം ചുവടുവെച്ച ദാവീദിന്റെ സമ്പൂർണ്ണ ആശ്രയ ബോധം നമ്മിൽ ശക്തമാകാൻ തിരുവചനത്തിന്റെ വഴിയിൽ ആത്മിയ യാത്ര തുടരണം.
സാത്താനെ ജയിക്കുവാൻ ക്രിസ്തു ഉപയോഗിച്ച അതേ ആയുധം ഇന്ന് നമുക്കും നൽകിയിട്ടുണ്ട്. ജീവിതത്തിലെ എല്ലാ ആത്മീയ പോരാട്ടങ്ങളിലും തിരുവചനം നമുക്ക് അതിജീവനശക്തി നൽകും.

-ഫാ. ഡോ. ഏ. പി. ജോർജ്

Address

Washington D.C., DC

Alerts

Be the first to know and let us send you an email when Fr. Dr. A P George posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Featured

Share

Category